Connect with us

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ വെളിപ്പെടുത്തല്‍; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കാനൊരുങ്ങി എസ്‌ഐടി

സ്വര്‍ണക്കൊള്ളയില്‍ 500 കോടിയുടെ ഇടപാടു നടന്നുവെന്നും ഓപ്പറേഷനെക്കുറിച്ച് നേരിട്ട് അറിയാവുന്ന വ്യക്തിയെക്കുറിച്ച് വിവരം നല്‍കാമെന്നും കാണിച്ച് രമേശ് ചെന്നിത്തലയുടെ എസ്‌ഐടിക്ക് കത്ത് നല്‍കിയിരുന്നു.

Published

|

Last Updated

തിരുവനന്തപുരം |  ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണ സംഘം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കും. സ്വര്‍ണ്ണക്കൊള്ളക്ക് പിന്നില്‍ അന്താരാഷ്ട്ര കള്ളക്കടത്തു സംഘമാണെന്ന ചെന്നിത്തലയുടെ വെളിപ്പെടുത്തലിന് പിറകെയാണ് എസ്‌ഐടി അദ്ദേഹത്തിന്റെ മൊഴിയെടുക്കാനൊരുങ്ങുന്നത്. സ്വര്‍ണക്കൊള്ളയില്‍ 500 കോടിയുടെ ഇടപാടു നടന്നുവെന്നും ഓപ്പറേഷനെക്കുറിച്ച് നേരിട്ട് അറിയാവുന്ന വ്യക്തിയെക്കുറിച്ച് വിവരം നല്‍കാമെന്നും കാണിച്ച് രമേശ് ചെന്നിത്തലയുടെ എസ്‌ഐടിക്ക് കത്ത് നല്‍കിയിരുന്നു.

എസ്‌ഐടിയുടെ മേല്‍നോട്ട ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിനാണ് കത്തു നല്‍കിയത്. ഈ സാഹചര്യത്തിലാണ് ചെന്നിത്തലയില്‍ നിന്നും മൊഴിയെടുക്കാന്‍ എസ്എടി തയ്യാറാകുന്നത്.വിഷയത്തില്‍ ബുധനാഴ്ച എസ്എടിക്ക് മുന്നില്‍ ഹാജരാകാനാണ് ചെന്നിത്തലയുടെ തീരുമാനം. സ്വര്‍ണക്കൊള്ളയില്‍ ചില വലിയ വ്യവസായികള്‍ക്കും പങ്കുണ്ട്. ചില റാക്കറ്റുകളും ഈ കൊള്ളയില്‍ സഹകരിച്ചിട്ടുണ്ട്. അറസ്റ്റിലായവര്‍ കൂട്ടുപ്രതികള്‍ മാത്രമാണ്. മുഖ്യപ്രതികള്‍ ഇപ്പോഴും അന്വേഷണത്തിനും വെളിയിലാണ്. പുരാവസ്തു കള്ളക്കടത്തു സംഘങ്ങളുടെ പങ്ക് അന്വേഷിക്കണം. ഈ സംഘത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.

ശബരിമലയില്‍ നിന്നും കടത്തിയ സ്വര്‍ണപ്പാളികള്‍ രാജ്യത്തിനു വെളിയില്‍ പോയിട്ടുണ്ട്. അതുകൊണ്ടാണ് സ്വര്‍ണപ്പാളികള്‍ എസ്‌ഐടിക്ക് കണ്ടെത്താന്‍ കഴിയാത്തത്. തനിക്കു ലഭിച്ച വിവരങ്ങള്‍ സ്വന്തം നിലയ്ക്ക് കൂടി അന്വേഷിച്ച് വസ്തുതയാണെന്ന് ബോധ്യപ്പെട്ടു. തനിക്ക് വിവരം നല്‍കിയ ആളെ എസ്‌ഐടിയുടെ അന്വേഷണവുമായി സഹകരിപ്പിക്കാം. കോടതിയില്‍ മൊഴി നല്‍കാനും താന്‍ തയ്യാറാണെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു

 

Latest