Connect with us

International

ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷാവസ്ഥ; മിഡില്‍ ഈസ്റ്റിലെ പൗരന്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യ

മേഖലയില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഇസ്‌റാഈലിലെ ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി  | ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ഉന്നത നേതാക്കള്‍ കൊല്ലപ്പെട്ടതിന് പിറകെ മധ്യപൗരസ്ത്യ മേഖലയില്‍ വലിയ തോതിലുള്ള സംഘര്‍ഷാവസ്ഥയാണ് സംജാതമായിരിക്കുന്നത്. തങ്ങളുടെ ഉന്നത നേതാക്കളെ കൊലപ്പെടുത്തയതിന് മറുപടിയുണ്ടാകുമെന്ന് ഇറാനും അവരെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളും വ്യക്തമാക്കിയിരിക്കുന്നത് മേഖലയില്‍ യുദ്ധ സമാനമായ സാഹചര്യം ഉണ്ടാക്കിയിരിക്കുകയാണ്.
ചൊവ്വാഴ്ച ബെയ്റൂട്ടില്‍ വെച്ച് ഹിസ്ബുള്ള കമാന്‍ഡര്‍ ഫുവാദ് ഷുക്കറിനെ ഇസ്‌റാഈല്‍ വധിച്ചിരുന്നു.

മണിക്കൂറുകള്‍ക്ക് ശേഷം, ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ ഇറാന്റെ തലസ്ഥാനത്ത് വെച്ച് കൊല്ലപ്പെട്ടു. ഹിസ്ബുള്ള കമാന്‍ഡര്‍ ഫൗദ് ഷുക്കൂര്‍ കഴിഞ്ഞ മാസം ലെബനനില്‍ നടന്ന ഒരു ആക്രമണത്തില്‍ കൊല്ലപ്പെട്ടു.സിറിയ, ലെബനന്‍, ഇറാഖ്, യെമന്‍ എന്നിവിടങ്ങളിലെ ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകളെ ഗസ്സ യുദ്ധത്തില്‍ പങ്കുചേര്‍ക്കും വിധം പ്രാദേശിക സംഘര്‍ഷങ്ങള്‍ ആളിക്കത്തുകയാണ്.

മേഖലയിലെ സംഘര്‍ഷാവസ്ഥ ഇന്ത്യയെയും മറ്റ് നിരവധി രാജ്യങ്ങളെയും ജാഗ്രത പുലര്‍ത്താന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്. മേഖലയില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഇസ്‌റാഈലിലെ ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ബെയ്റൂട്ടിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ പൗരന്മാരെ കര്‍ശനമായി ഉപദേശിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്‌റാഈലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ലെബനാന്‍ വിടാനും വിടാനും ഇന്ത്യാക്കാര്‍ക്ക് നിര്‍ദേശമുണ്ട്. ഇസ്‌റാഈല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഓഗസ്റ്റ് 8 വരെ എയര്‍ ഇന്ത്യ ഇന്നലെ നിര്‍ത്തിവച്ചു

മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളെക്കുറിച്ച് താന്‍ വളരെയധികം ആശങ്കാകുലനാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യാഴാഴ്ച വ്യക്തമാക്കി.

അതേ സമയം ഇസ്‌റാഈലിനോട് ശത്രുത പുലര്‍ത്തുന്ന ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകളുടെ സഖ്യമായ ‘എക്‌സിസ് ഓഫ് റെസിസ്റ്റന്‍സ്’ പ്രതിനിധികളുമായി ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ടെഹാറാനില്‍ ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അടുത്ത നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ചയെന്ന് ഹിസ്ബുള്ള വ്യക്തമാക്കി.

അതേ സമയം പ്രതിരോധപരവും ആക്രമണാത്മകവുമായ ഏത് സാഹചര്യത്തെയും നേരിടാന്‍ ഇസ്‌റാഈല്‍ സജ്ജമാണെന്ന് വപ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വ്യക്തമാക്കിയത് മേഖല യുദ്ധത്തിലേക്കെന്ന ആശങ്കയേറ്റിയിരിക്കുകയാണ്.

Latest