Connect with us

International

പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ വഷളാക്കിയത് ഇറാന്‍; ഇസ്‌റാഈലിന് പിന്തുണയുമായി ജി-7 ഉച്ചകോടി

ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ഉച്ചകോടി.

Published

|

Last Updated

ഒട്ടാവ | ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇസ്‌റാഈലിനെ പിന്തുണച്ച് ജി-7 ഉച്ചകോടി. പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ വഷളാക്കിയത് ഇറാന്‍ ആണെന്നും അതിനാല്‍ത്തന്നെ ഇസ്‌റാഈലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും ജി-7 രാജ്യങ്ങളുടെ പ്രതിനിധികള്‍ പറഞ്ഞു. അതേസമയം, ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും കാനഡയില്‍ നടക്കുന്ന ഉച്ചകോടി ആവശ്യപ്പെട്ടു.

പശ്ചിമേഷ്യയില്‍ അസ്ഥിരതയും ഭീകരതയും സൃഷ്ടിച്ചതിന്റെ പ്രധാന കാരണക്കാര്‍ ഇറാന്‍ ആണെന്നും ഇറാന് ഒരിക്കലും ആണവായുധം കൈവശം വെക്കാന്‍ അവകാശമില്ലെന്നും ജി-7 രാഷ്ട്രങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു. എത്രയും വേഗത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇറാന്‍ തയ്യാറാകണമെന്നും ജി-7 പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

അതിനിടെ, ജി-7 ഉച്ചകോടിയില്‍ നിന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മടങ്ങി. വാഷിങ്ടണില്‍ അദ്ദേഹത്തിന് ചില പ്രധാനപ്പെട്ട വിഷയങ്ങളില്‍ ഇടപെടേണ്ടതുണ്ടെന്നാണ് ഇക്കാര്യത്തില്‍ വൈറ്റ് ഹൗസിന്റെ വിശദീകരണം.

 

---- facebook comment plugin here -----

Latest