Kerala
മഴയത്തും ചോരാത്ത ആവേശം; നിലമ്പൂരിനെ ഇളക്കിമറിച്ച് കൊട്ടിക്കലാശം
മറ്റന്നാളാണ് (ജൂണ്‍ 19, വ്യാഴം) നിലമ്പൂര്‍ ജനവിധിയെഴുതുക. ജൂണ്‍ 23 തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.

മലപ്പുറം | ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ പ്രചാരണത്തിന് മണ്ഡലത്തെ ഇളക്കിമറിച്ച കൊട്ടിക്കലാശം. മൂന്നാഴ്ചയോളം നീണ്ട പ്രചാരണത്തിന്റെ കലാശത്തിന്റെ ആവേശത്തെ കോരിച്ചൊരിഞ്ഞ മഴയ്ക്കും കെടുത്താനായില്ല. നിലമ്പൂര്‍ അങ്ങാടിയിലാണ് സമാപന ഘോഷയാത്രകള്‍ നടന്നത്. റോഡ് ഷോയുമായി മൂന്ന് സ്ഥാനാര്‍ഥികളും അണികളുടെ അകമ്പടിയോടെ നഗരത്തിലേക്ക് പ്രവേശിച്ചതോടെ കൊട്ടിക്കലാശം കൊഴുത്തു.

എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജ് കൊട്ടിക്കലാശത്തിൽ
സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനൊപ്പം ഡി സി സി പ്രസിഡന്റ് വി എസ് ജോയി, ഷാഫി പറമ്പില്‍ എം പി, യു ഡി എഫ് എം എല്‍ എമാര്‍ തുടങ്ങിയവര്‍ യു ഡി എഫ് സംഘത്തിലുണ്ടായിരുന്നു. മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജിനൊപ്പം എത്തി. പി കെ കൃഷ്ണദാസ്, ബി ഗോപാലകൃഷ്ണന്‍ തുടങ്ങിയ നേതാക്കളാണ് ബി ജെ പി സാരഥി മോഹന്‍ ജോര്‍ജിനൊപ്പം കലാശക്കൊട്ടിനെത്തിയത്.

യുഡിഎഫ് സ്ഥാനാർഥി ആര്യാടന് ഷൗക്കത്ത് കൊട്ടിക്കലാശത്തിനിടെ
അതേസമയം, പി വി അന്‍വര്‍ കലാശക്കൊട്ട് ഒഴിവാക്കി പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകള്‍ വോട്ടര്‍മാരെ നേരിട്ടു കാണാന്‍ ഉപയോഗപ്പെടുത്തി.
മറ്റന്നാളാണ് (ജൂണ്‍ 19, വ്യാഴം) നിലമ്പൂര്‍ ജനവിധിയെഴുതുക. ജൂണ്‍ 23 തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.