Connect with us

Kerala

വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തേക്കിട്ട സംഭവം; ശ്രീക്കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു

തുടര്‍ചികിത്സകള്‍ക്കായി ശ്രീക്കുട്ടിയെ കുടുംബം കൊച്ചിയിലേക്ക് മാറ്റി

Published

|

Last Updated

തിരുവനന്തപുരം| വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തേക്കിട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു നന്ദിയോട് സ്വദേശി ശ്രീക്കുട്ടി. ബുധനാഴ്ച്ചയാണ് ശ്രീക്കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തത്. തുടര്‍ ചികിത്സകള്‍ക്കായി കുട്ടിയെ കുടുംബം കൊച്ചിയിലേക്ക് മാറ്റി. ഡിസ്ചാര്‍ജിന് തയ്യാറായതിനാലാണ് ഡിസ്ചാര്‍ജ് അനുവദിച്ചതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. തുടര്‍ പിന്തുണാ ചികിത്സകളാണ് ശ്രീക്കുട്ടിയ്ക്ക് വേണ്ടതെന്നും അധികൃതര്‍ പറഞ്ഞു.

നവംബര്‍ രണ്ടിനാണ് കേരള എക്‌സ്പ്രസ് ട്രെയിനില്‍വെച്ച് പ്രതി സുരേഷ് കുമാര്‍ വാതിലിന് സമീപം നില്‍ക്കുകയായിരുന്ന ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്കിട്ടത്. സുരേഷ് കുമാര്‍ പുകവലിച്ചത് ശ്രീക്കുട്ടി ചോദ്യം ചെയ്തതില്‍ പ്രകോപിതനായാണ് ഇയാള്‍ ഇത്തരത്തില്‍ ക്രൂരത ചെയ്തത്. പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന അര്‍ച്ചനയെയും ഇയാള്‍ തള്ളിയിടാന്‍ ശ്രമിച്ചിരുന്നു. ബിഹാര്‍ സ്വദേശിയായ ശങ്കര്‍ പാസ്വാന്‍ ആണ് പ്രതിയെ കീഴ്പ്പെടുത്തി അര്‍ച്ചനയെ രക്ഷിച്ചത്. കേസിലെ പ്രധാന സാക്ഷി കൂടിയാണ് ശങ്കര്‍ പാസ്വാന്‍.

 

---- facebook comment plugin here -----

Latest