Connect with us

Kerala

മകന്റെ മരണത്തിന് ഉത്തരം തേടി വൃദ്ധ ദമ്പതികള്‍ പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങുന്നു

ജൂണ്‍ രണ്ടിനാണ് എടവണ്ണപ്പാറയിലെ അപ്പു(26)വിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്

Published

|

Last Updated

മലപ്പുറം | മകന്റെ മരണത്തില്‍ ഉത്തരവാദികളെ തേടി വൃദ്ധരായ മാതാപിതാക്കള്‍ പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങുന്നു. ജൂണ്‍ രണ്ടിനാണ് എടവണ്ണപ്പാറയിലെ അപ്പു(26)വിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. എടവണ്ണപ്പാറയില്‍ പെട്ടിക്കട നടത്തുന്ന അപ്പുട്ടിയുടേയും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മിണിയുടെയും പ്രതീക്ഷയായിരുന്നു ഇളയ മകന്‍ അപ്പു.

രാവിലെ മാതാപിതാക്കള്‍ അപ്പുവിനോട് യാത്രപറഞ്ഞിറങ്ങിയ ശേഷം ഉച്ചയോടെയാണ് മകന്‍ ജീവനൊടുക്കിയത്. ഉച്ച വരെയുള്ള സമയത്തിനിടയില്‍ വന്ന ചില ഫോണ്‍ കോളുകളാണ് മകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് ഇവരുടെ സംശയം. അതാരാണ് വിളിച്ചതെന്ന് കണ്ടെത്തണം. എന്താണ് സംഭവിച്ചതെന്നറിയണം. അതിനായി എസ് പി മുതല്‍ വാഴക്കാട് പൊലീസ് സ്റ്റേഷന്‍ വരെ പരാതി നല്‍കി കാത്തിരിക്കുകയാണ് ഈ വൃദ്ധ ദമ്പതിമാര്‍.

പ്രണയനൈരാശ്യമാണ് കാരണമെന്നാണ് വാഴക്കാട് പോലീസ് പറയുന്നത്. പോലീസ് പറയുന്ന കാര്യങ്ങള്‍ മനസ്സിലാവുന്നില്ലെന്നു പറഞ്ഞാണ് ഈ മാതാപിതാക്കള്‍ രണ്ടാഴ്ചയായി പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങുന്നത്.

 

Latest