Connect with us

Kerala

രഞ്ജിതക്കെതിരായ ജാത്യാധിക്ഷേപം; ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രന്‍ അറസ്റ്റില്‍

സര്‍വീസില്‍ നിന്ന് പവിത്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നേരത്തെ, പവിത്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ഹോസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയും ചെയ്തു.

Published

|

Last Updated

കാസര്‍കോട് | അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ട പത്തനംതിട്ട പുല്ലാട് സ്വദേശിയായ രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ ജാത്യാധിക്ഷേപം നടത്തിയ കേസില്‍ വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രന്‍ അറസ്റ്റില്‍. സര്‍വീസില്‍ നിന്ന് പവിത്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

നേരത്തെ, പവിത്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ഹോസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയും ചെയ്തു. എന്‍ എസ് എസ് ഹൊസ്ദുര്‍ഗ് താലൂക്ക് പ്രസിഡന്റ് പ്രഭാകരന്‍ കരിച്ചേരി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ബി എന്‍ എസ് 153 എ വകുപ്പ് പ്രകാരമാണ് കേസ്.

വിമാനദുരന്തത്തില്‍ അനുശോചിച്ചുള്ള പോസ്റ്റിന് താഴെ പവിത്രന്‍ അശ്ലീല, ജാത്യാധിക്ഷേപ കമന്റുകള്‍ ഇടുകയായിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. റവന്യൂമന്ത്രി കെ രാജന്‍ ആണ് നടപടി സ്വീകരിച്ചത്.

മുന്‍ മന്ത്രിയും എം എല്‍ എയുമായ ഇ ചന്ദ്രശേഖരനെതിരെ അധിക്ഷേപ പോസ്റ്റിട്ടതിന് നേരത്തെയും ഇയാള്‍ സസ്‌പെന്‍ഷനില്‍ ആയിരുന്നു. 2024 സെപ്റ്റംബറിലായിരുന്നു ഈ സംഭവം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഇദ്ദേഹം നേരത്തേയും നിരവധി തവണ ജാത്യാധിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് പരാതി. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് ഒരു മാസം മുമ്പ് മാത്രമാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്.

---- facebook comment plugin here -----

Latest