Connect with us

Kerala

പിഎന്‍ബി മുന്‍ മാനേജര്‍ തട്ടിയത് 21.5 കോടിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്; സ്വകാര്യ വ്യക്തികളുടെ പണവും കവര്‍ന്നു

15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കോര്‍പ്പറേഷന്റെ പരാതി

Published

|

Last Updated

കോഴിക്കോട് |  കോഴിക്കോട് കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ ഇരുപത്തൊന്നര കോടിയോളം രൂപയുടെ തിരിമറി നടത്തിയതായി ബേങ്കിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്. കോര്‍പ്പറേഷന്റെ അക്കൗണ്ടിന് പുറമെ ഒന്‍പത് സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടിലും ബേങ്കിന്റെ മുന്‍ മാനേജര്‍ എം പി റിജില്‍ തിരിമറി നടത്തിയതായാണ് ബേങ്കിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അന്വേഷണ ഏജന്‍സിയായ ക്രൈംബ്രാഞ്ചിന് ബേങ്ക് കൈമാറി. സ്വകാര്യ വ്യക്തികളുടെ ഒന്‍പത് അക്കൗണ്ടില്‍ നിന്നും കോര്‍പ്പറേഷന്റെ എട്ട് അക്കൗണ്ടില്‍ നിന്നും പണം തട്ടിപ്പ് നടത്തിയിരിക്കുന്നത്. മൊത്തം ഇരുപത്തൊന്നര കോടിയാണ് നഷ്ടമായിരിക്കുന്നത്. അതേ സമയം ചില അക്കൗണ്ടുകളിലേക്ക് പണം തിരിച്ച് നിക്ഷേപിച്ചിട്ടുമുണ്ട്.

ഇതുവരെ നടന്ന പരിശോധനയില്‍ 12 കോടി 64 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഒരു അക്കൗണ്ടില്‍ നിന്ന് മാത്രം 18 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് കേസിലെ പ്രതി പഞ്ചാബ് നാഷണല്‍ ബേങ്ക് മാനേജര്‍ എം പി റിജിലിന്റെ ആക്‌സിസ് ബേങ്കിലെ അക്കൗണ്ടും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഓണ്‍ലൈന്‍ റമ്മിക്ക് ഉള്‍പ്പെടെ ഈ അക്കൗണ്ടില്‍ നിന്ന് പണമിടപാട് നടത്തിയതായി കണ്ടെത്തി.15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കോര്‍പ്പറേഷന്റെ പരാതി. ചില സ്വകാര്യ വ്യക്തികളും പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. അതിനാല്‍ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും ഉയരുമെന്നാണ് സൂചന. അതേ സമയം കേസിലെ പ്രതി എം പി റിജില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോഴിക്കോട് ജില്ല കോടതി പരിഗണിക്കും.

---- facebook comment plugin here -----

Latest