Connect with us

Haritha Issue

കീഴടങ്ങില്ല; പോരാട്ടം തുടരും- ഹരിത

ഹരിതയെ പിരിച്ചുവിട്ട നടപടി കേരള സമൂഹം ചര്‍ച്ച ചെയ്യും; അധ്വാനിക്കാന്‍ വിധിക്കപ്പെട്ട ശരീരം മാത്രമായി തുടരനാകില്ലെന്നും മുഫീദ തെസ്‌നി

Published

|

Last Updated

കോഴിക്കോട് |   ഹരിതയെ പരിച്ചുവിട്ട മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് മുഫീദ തെസ്‌നി. സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിക്കുന്നവര്‍ക്കെതിരെ പോരാട്ടം തുടരുമെന്നും ഒരു സന്ധിയുമില്ലെന്നും ഹരിത സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് മുഫീദ തെസ്‌നി പറഞ്ഞു. മാധ്യമം ദനിപത്രത്തിലെഴുതിയ ലേഖനത്തിലാണ് തെസ്‌നി നിലപാട് വ്യക്തമാക്കിയത്.

21-ാം നൂറ്റാണ്ടിലും രാഷ്ട്രീയത്തില്‍ പുരുഷന്മാര്‍ മുതലാളികളും സ്ത്രീകള്‍ തൊഴിലാളികളുമായി തുടരുകയാണ്. എത്ര കഴിവുള്ള സ്ത്രീയാണെങ്കിലും മികച്ച മാനേജര്‍ എന്ന ലേബലിലേക്ക് മാത്രം രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ ഒതുങ്ങിപ്പോകുന്നു. രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി അധ്വാനിക്കാന്‍ വിധിക്കപ്പെട്ട ശരീരങ്ങളായാണ് സ്ത്രീകളെ കാണുന്നത്. തീരുമാനമെടുക്കുന്ന കമ്മിറ്റികളില്‍ അവള്‍ക്ക് ഇടം നിഷേധിക്കപ്പെടുന്നു. സ്ത്രീവിരുദ്ധത ഉള്ളില്‍പ്പേറുന്ന രാഷ്ട്രീമാണ് കേരളത്തിലെ എല്ലാ മുഖ്യധാര സംഘടനകള്‍ക്കും പാര്‍ട്ടികള്‍ക്കുമുള്ളത്.

ഹരിത പരാതി നല്‍കിയ വിഷയത്തില്‍ എതിര്‍ കക്ഷി പാര്‍ട്ടിയോ പാര്‍ട്ടി ഘടകങ്ങളോ അല്ല. ഭാരവാഹികളായ ചിലരാണ്. ലീഗ് പ്രത്യയശാസ്ത്രത്തിനെതി രെയോ നയങ്ങള്‍ക്കെതിരെയോ അല്ല തങ്ങളുടെ പോരാട്ടം. ആത്മാഭിമാനത്തിനു പോറല്‍ ഏറ്റപ്പോള്‍ പ്രതികരിച്ചതാണ്. അതില്‍ നീതി പ്രതീക്ഷിച്ചിരുന്നു.

തെറ്റിനെതിരെ വിരല്‍ ചൂണ്ടേണ്ട കാലത്ത് അതു ചെയ്തില്ലയെങ്കില്‍ കുറ്റബോധം പേറേണ്ടി വരും. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വ്യക്തി അധിക്ഷേപങ്ങളും പാര്‍ട്ടി നേതൃത്വം ഗൗരവമായി കാണുമെന്നായിരുന്നു പ്രതീക്ഷ. അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. വനിത കമീഷനില്‍ പോവുകയെന്നത് ഭരണഘടനാപരമായ അവകാശമാണ്. അധ്വാനിക്കാന്‍ വിധിക്കപ്പെട്ട ശരീരം മാത്രമായി തുടരനാകില്ലെന്നും മുഫീദ തെസ്‌നി മുഫീദ വ്യക്തമാക്കി.