Connect with us

Kerala

കഷായത്തില്‍ പെണ്‍സുഹൃത്ത് വിഷം കലര്‍ത്തി; ഷാരോണിന്റേത് കൊലപാതകം

മറ്റൊരു വിവാഹം കഴിക്കാനായി ഷാരോണിനെ ഒഴിവാക്കാനാണ് കൊലപാതകമെന്നാണ് സൂചന

Published

|

Last Updated

തിരുവനന്തപുരം  |  പാറശ്ശാലയിലെ ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തില്‍ വഴിത്തിരിവ്. ഷാരോണിന് നല്‍കിയ കഷായത്തില്‍ വിഷം കലര്‍ത്തിയതായി വനിതാ സുഹൃത്ത് ഗ്രീഷ്മ(22) കുറ്റസമ്മതം നടത്തി. ഡിവൈഎസ്പി ജോണ്‍സന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പെണ്‍കുട്ടിയെ ചോദ്യം ചെയ്തതിലാണ് കുറ്റം സമ്മതിച്ചിരിക്കുന്നത്.തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസില്‍ വച്ചാണ് മൊഴിയെടുത്തത്. മറ്റൊരു വിവാഹം കഴിക്കാനായി ഷാരോണിനെ ഒഴിവാക്കാനാണ് കൊലപാതകമെന്നാണ് സൂചന. രണ്ടാം വര്‍ഷ എം എ വിദ്യാര്‍ഥിനിയാണ് ഗ്രീഷ്മ.

കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് ഗ്രീഷ്മ നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്ന് ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

 

Latest