Kerala
ജോലിക്ക് പോകാൻ പറഞ്ഞ് ഉറങ്ങുകയായിരുന്ന ഏഴാം ക്ലാസുകാരൻ്റെ മുഖത്തടിച്ച് പിതാവ്

കൊല്ലം | ജോലിക്ക് പോകാൻ പറഞ്ഞ് ഉറങ്ങുകയായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥിയുടെ മുഖത്തടിച്ചു പരുക്കേൽപിച്ച് പിതാവ്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചിതറ കുറക്കോട് സ്വദേശിയായ രാജേഷാണ് അറസ്റ്റിലായത്.
രാവിലെ ഉറക്കത്തിലായിരുന്ന കുട്ടിയോട് എഴുന്നേറ്റ് ജോലിക്ക് പോടാ എന്നലറി രാജേഷ് മുഖത്ത് അടിക്കുകയായിരുന്നു. അടിയേറ്റ് നിലത്തുവീണ 11കാരനെ രാജേഷിന്റെ മാതാപിതാക്കള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ കണ്ണിനും ചുണ്ടിനും പരുക്കേറ്റിരുന്നു. പിന്നീട് പൊലീസില്‍ പരാതിയും നല്‍കി.
വർക്ക് ഷോപ്പ് ജീവനകാരനായ രാജേഷ് നിരന്തരം മകനെ ഉപദ്രവിച്ചിരുന്നതായാണ് പരാതി. ഇങ്ങിനെ ഉപദ്രവം സഹിക്കാതെയാണ് രാജേഷിന്റെ ഭാര്യ വീടു വിട്ടിറങ്ങിയത്. അമ്മ പോയതോടെ രാജേഷിന്റെ മാതാപിതാക്കളാണ് മകനെ നോക്കിയിരുന്നത്. ഭീതിയോടെയാണ് വീട്ടില്‍ കഴിയുന്നതെന്ന് രാജേഷിന്റെ അച്ഛന്‍ പറയുന്നു.