Connect with us

Kerala

എം ശിവശങ്കറിന് രണ്ട് മാസത്തെ ജാമ്യം അനുവദിച്ച് സുപ്രീം കോടതി; എതിര്‍ത്ത് ഇ ഡി

ചികിത്സാ ആവശ്യം പരിഗണിച്ചാണ് കോടതി ശിവശങ്കറിന് ജാമ്യം നല്‍കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി |  മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനു സുപ്രീം കോടതി രണ്ട് മാസത്തെ ജാമ്യം അനുവദിച്ചു. ചികിത്സാ ആവശ്യം പരിഗണിച്ചാണ് കോടതി ശിവശങ്കറിന് ജാമ്യം നല്‍കിയത്. അതേ സമയം ജാമ്യം അനുവദിക്കുന്നതിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ശക്തമായി എതിര്‍ത്തു. കസ്റ്റഡിയിലിരിക്കെ തന്നെ ശിവശങ്കറിന് നിര്‍ദേശിക്കുന്ന ആശുപത്രിയില്‍ അനുവദിക്കാമെന്ന് ഇഡി ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. നട്ടെല്ലിനു ശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടുണ്ടെന്നു ശിവശങ്കറിന്റെ അഭിഭാഷകനായ ജയദീപ് ഗുപ്തയും മനു ശ്രീനാഥ് കോടതിയെ ബോധിപ്പിച്ചു. ചികിത്സ തിരുവനന്തപുരത്തോ കോട്ടയത്തോ നടത്തേണ്ടതാണെന്നും ശിവശങ്കര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജാമ്യം ദുരുപയോഗം ചെയ്യരുതെന്നും സാക്ഷികളുമായി ബന്ധപ്പെടരുതെന്നും ചികിത്സ ആവശ്യത്തിനു മാത്രമാണ് ഇളവെന്നും കോടതി വ്യക്തമാക്കി.യുഎഇ റെഡ് ക്രെസന്റ് നല്‍കിയ 19 കോടിയില്‍ 4.5 കോടി രൂപ കോഴയായി നല്‍കിയാണു സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണക്കരാര്‍ നേടിയതെന്നാണ് ഇഡി കേസ്.

Latest