Connect with us

Kerala

കോഴിക്കോട് കോര്‍പറേഷനിലെ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി

വിജിലന്‍സ് റെയ്ഡ് നാളെ വിരമിക്കാനിരിക്കെ

Published

|

Last Updated

കോഴിക്കോട് | കോര്‍പറേഷനിലെ സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ അഴിമതിയുടേയും അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും നിരവധി തെളിവുകള്‍ കണ്ടെത്തി.

സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എം എസ് ദിലീപിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആറു ലക്ഷത്തോളം രൂപയും വിവിധ ഇടങ്ങളിലെ വസ്തുവകകള്‍ സംബന്ധിച്ചും നിക്ഷേപം സംബന്ധിച്ചുള്ള രേഖകളും വിജിലന്‍സ് പിടിച്ചെടുത്തു. 14 മണിക്കൂര്‍ നീണ്ട പരിശോധനയില്‍ വരവില്‍ കവിഞ്ഞ സ്വത്തിന്റെ നിര്‍ണായക രേഖകളും തെളിവുകളും കണ്ടെത്തിയതായി വിജിലന്‍സ് അറിയിച്ചു. നാളെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കുകയാണ് ദിലീപ്. വിജിലന്‍സ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. കോഴിക്കോട് ചക്കോരത്ത് കുളത്തെയും വയനാട് അമ്മായിപ്പാലത്തെയും വീടുകളിലും ഓഫീസിലുമാണ് വിജിലന്‍സ് പരിശോധന നടത്തിയത്.

ഇന്ന് രാവിലെ മുതല്‍ നാലിടങ്ങളില്‍ ആയിരുന്നു പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. നേരത്തെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ശേഷം കേസ് രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണമാണ് നടക്കുന്നത്. അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിക്കുക, നിയമലംഘനം നടത്തുന്ന കച്ചവടസ്ഥാപനങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുക തുടങ്ങി വിവിധ ക്രമക്കേടുകളുടെ പേരില്‍ അന്വേഷണവും ആരോപണവും ഏറെ നേരിട്ടിട്ടുളള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

കോഴിക്കോട് കോര്‍പറേഷനിലെ പ്രധാന ഉദ്യോഗസ്ഥന്‍ തന്നെ ഒടുവില്‍ വിജിലന്‍സിന്റെ വലയിലാകുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കോര്‍പറേഷനിലെ സൂപ്രണ്ടിംഗ് എന്‍ജീനീയര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന എം എസ് ദിലീപ് അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായി വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പിന്നാലെ കോഴിക്കോട് കോര്‍പറേഷനിലെ ദിലിപീന്റെ ഓഫീസിലെത്തി വിജിലന്‍സ് സംഘം പരിശോധന നടത്തി. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന്

Latest