Connect with us

ACTRESS SHAHANA DEATH

ഷഹാനയുടെ മരണം: ഭര്‍ത്താവിനെ പ്രതിചേര്‍ത്ത് കുറ്റപത്രം

സജാദിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം; ശാരീരികമായും മാനസികമായും ഷഹാനയെ പീഡിപ്പിച്ചു

Published

|

Last Updated

കോഴിക്കോട് | നടിയും മോഡലുമായ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദിനെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി പോലീസിന്റെ കുറ്റപത്രം. ഷഹാനയെ മാനസികവും ശാരീരികവുമായി സജാദ് പീഡിപ്പിച്ചു. മരിക്കുന്ന ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഷഹാനയുടെ ഡയറിക്കുറിപ്പുകള്‍ തെളിവാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
സജാദും കുടുംബവും നിരന്തരം ഷാഹനയെ പീഡിപ്പിക്കാറുണ്ടായിരുന്നു. ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടു. ചില ദിവസങ്ങളില്‍ ഒന്നോ രണ്ടോ ബ്രഡ് മാത്രമാണ് കഴിക്കാന്‍ നല്‍കിയത്്. മുറി വൃത്തിയാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സജാദിന്റെ വീട്ടുകാര്‍ മര്‍ദിച്ചെന്നും ഷാഹനയുടെ ഡയറിയിലുണ്ടെന്ന് പോലീസ് പറയുന്നു.

സജാദിന്റെ വീട്ടില്‍ തനിക്ക് കിട്ടിയത് വേലക്കാരിയുടെ പരിഗണനയായിരുന്നു. പിന്നീടായിരുന്നു ഷഹാനയും സജാദും വീട് മാറി താമസിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ലഹരിക്കടിമയായ സജാദ് ദിവസവും ഷഹാനയെ മര്‍ദിക്കാറുണ്ടായിരുന്നു. മരണദിവസവും ഷഹാന് ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ മെയ് 13നാണ് കോഴിക്കോട് പറമ്പില്‍ ബസാറിലെ ക്വാട്ടേഴ്സില്‍ കാസര്‍കോട് സ്വദേശിയായ ഷാഹനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 

Latest