Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ രണ്ടാമതൊരു ബലാത്സംഗ കേസ് കൂടി; അന്വേഷണം എസ്‌ഐടിക്ക്

ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സജീവന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തും

Published

|

Last Updated

തിരുവനന്തപുരം |  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ പരാതിയില്‍ രണ്ടാമതൊരു ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് ക്രൈം ബ്രാഞ്ച് .പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസില്‍ അന്വേഷണം നടത്തുക. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സജീവന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തും.

രാഹുല്‍ ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചെന്നാണ് 23 കാരി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നല്‍കിയ പരാതിയില്‍ പറയുന്നത്. സാമൂഹിക മാധ്യമത്തിലൂടെയാണ് രാഹുലിനെ പരിചയപ്പെട്ടത്. കുടുംബത്തിന്റെ അനുമതിയോടെ വിവാഹത്തിന് തയ്യാറാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തുടര്‍ന്ന് ഹോം സ്റ്റേയില്‍ എത്തിച്ചു പീഡിപ്പിച്ചു വെന്നാണ് പരാതി. പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഉറ്റ സുഹൃത്തായ ഫെനി നൈനാന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്. ഇരുവരും ചേര്‍ന്നാണ് തന്നെ ഹോം സ്റ്റേയിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തി. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. മരുന്ന് നല്‍കിയ ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും പീഡിപ്പിച്ചു എന്നും പരാതിയില്‍ പറയുന്നു.

 

---- facebook comment plugin here -----

Latest