Connect with us

International

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; ഗസ്സയിലേക്ക് പുറപ്പെട്ട മെഡ്‌ലീന്‍ കപ്പല്‍ പിടിച്ചെടുത്തതിനെതിരെ പ്രതിഷേധം പുകയുന്നു

ഗസ്സയില്‍ 24 മണിക്കൂറിനുള്ളില്‍ ഇസ്‌റാഈല്‍ കൊന്നത് 108 പേരെ; ഭക്ഷണം തേടിയെത്തിയവരെയും വെടിവെച്ച് കൊല്ലല്‍ തുടരുന്നു

Published

|

Last Updated

ഗസ്സ സിറ്റി | ഇസ്‌റാഈലിന്റെ കൊടും നരനായാട്ടിലും കടുത്ത ഉപരോധത്തിലും ഭക്ഷണം പോലും കിട്ടാതെ ദുരിതമനുഭവിക്കുന്ന ഫലസ്തീനികള്‍ക്ക് സഹായവുമായി പുറപ്പെട്ട മെഡ്‌ലീന്‍ കപ്പല്‍ ഇസ്രാഈല്‍ സേന പിടിച്ചെടുത്തതില്‍ പ്രതിഷേധം പുകയുന്നു. കപ്പല്‍ പിടിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ആസ്ത്രേലിയന്‍ സെനറ്റര്‍ ഡേവിഡ് ഷൂബ്രിഡ്ജ് നവമാധ്യമമായ എക്‌സില്‍ കുറിച്ചു.

ഗസ്സയിലേക്ക് ഭക്ഷണവും മരുന്നും കൊണ്ടുവരികയായിരുന്ന നിരായുധരായ പ്രവര്‍ത്തകരുടെ കപ്പല്‍ പിടിച്ചെടുത്തത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഡേവിഡ് ഷൂബ്രിഡ്ജ് വ്യക്തമാക്കി. ആക്രമണത്തെ ശക്തമായി അപലപിക്കുകയാണെന്നും അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫലസ്തീനികള്‍ക്ക് മാനുഷിക സഹായവുമായി പുറപ്പെട്ട ഫ്രീഡം ഫ്ളോട്ടിലയുടെ ഭാഗമായ മെഡ്‌ലീന്‍ കപ്പല്‍ ഇന്ന് രാവിലെയാണ് ഗസ്സ തീരത്തേക്ക് കടന്നത്. ഇന്നലെ ഉച്ചയോടെയാണ് കപ്പല്‍ ഈജിപ്ത് തീരത്തെത്തിയത്. പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബര്‍ഗിന്റെ നേതൃത്വത്തിലുള്ള 12 സന്നദ്ധ പ്രവര്‍ത്തകരാണ് കപ്പലിലുള്ളത്. കപ്പല്‍ പിടിച്ചെയുത്തതിന് പിന്നാലെ ആക്ടിവിസ്റ്റുകളെ ഇസ്രായേലിലേക്ക് കൊണ്ടുപോകുന്നതായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കപ്പല്‍ തടയുമെന്നും ഇസ്രാഈല്‍ സേന നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതിനിടെ, 24 മണിക്കൂറിനുള്ളില്‍ ഗസ്സയില്‍ 108 പേരെ കൂടി ഇസ്‌റാഈല്‍ സേന കൊലപ്പെടുത്തി. ഭക്ഷണം തേടിയെത്തിയവര്‍ക്ക് നേരെ സേന നടത്തിയ വെടിവെപ്പില്‍ മാത്രം 13 മരണം കൂടിയുണ്ടായി. ഇന്ധനം തീര്‍ന്നതോടെ അവശേഷിച്ച ഗസ്സയിലെ ആശുപത്രികള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്.

 

Latest