Connect with us

Kerala

ഒതായി മനാഫ് വധക്കേസ്; പ്രതി മാലങ്ങാടന്‍ ഷഫീഖിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

പിഴത്തുക കൊല്ലപ്പെട്ട മനാഫിന്റെ സഹോദരി ഫാത്തിമക്ക് നല്‍കണമെന്നും കോടതി

Published

|

Last Updated

മലപ്പുറം| മലപ്പുറം ഒതായി മനാഫ് വധക്കേസ് ഒന്നാം പ്രതി മാലങ്ങാടന്‍ ഷഫീഖിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പിഴത്തുക കൊല്ലപ്പെട്ട മനാഫിന്റെ സഹോദരി ഫാത്തിമക്ക് നല്‍കണമെന്നും കോടതി വിധിച്ചു. ഒന്നാം പ്രതി മാലങ്ങാടന്‍ ഷെഫീഖിനെതിരെ കൊലക്കുറ്റത്തിനു കൃത്യമായ തെളിവുകള്‍ ഉണ്ടെന്ന് കോടതി കണ്ടെത്തി. മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ സഹോദരി പുത്രനാണ് ഷെഫീഖ്.നേരത്തെ കേസില്‍ പ്രതികളായിരുന്ന മറ്റു മൂന്നു പേരെ കോടതി വെറുതെ വിട്ടിരുന്നു. മാലങ്ങാടന്‍ ശരീഫ്, മുനീബ്, കബീര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പ്രധാന സാക്ഷി കൂറുമാറിയതോടെ കേസില്‍ പി വി അന്‍വര്‍ ഉള്‍പ്പെടെ 21 പേരെ കോടതി വെറുതെ വിട്ടിരുന്നു.

1995 ഏപ്രില്‍ 13നാണ് കേസിനാസ്പദമായ സംഭവം. എടവണ്ണ ഒതായി അങ്ങാടിയില്‍ ലീഗ് പ്രവര്‍ത്തകനായ മനാഫ് പിതാവിന്റെ മുന്നില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. ഭൂമി സംബന്ധമായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഒന്നാം പ്രതിയായ മാലങ്ങാടന്‍ ഷെഫീഖ് 2020ല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് പിടിയിലായത്. മറ്റു മൂന്നുപേര്‍ പിന്നീട് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

 

 

---- facebook comment plugin here -----

Latest