Connect with us

Kerala

സര്‍ക്കാര്‍ സെക്രട്ടറിക്ക് താഴെ എക്സ് ഒഫിഷ്യോ സെക്രട്ടറിയെ ഉള്‍പ്പെടുത്തി വിജ്ഞാപനം

സെക്രട്ടറിക്ക് താഴെ എക്‌സ് ഓഫീഷ്യോ സെക്രട്ടറിയെ ഉള്‍പ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ ശിപാര്‍ശ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥ ശ്രേണിയില്‍ സെക്രട്ടറിക്ക് താഴെയായി എക്സ് ഒഫിഷ്യോ സെക്രട്ടറിയെ ഉള്‍പ്പെടുത്തി വിജ്ഞാപനം ഇറക്കി. റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്താണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഭരണചട്ടത്തിലെ 12-ാം ചട്ടം ഭേദഗതി ചെയ്തത്.

സെക്രട്ടറിക്ക് താഴെ എക്‌സ് ഓഫീഷ്യോ സെക്രട്ടറിയെ ഉള്‍പ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ ശിപാര്‍ശ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു. സര്‍ക്കാരിന് ഈ തസ്തികയില്‍ പുറത്തുള്ളവരെയും വിരമിച്ച ഉദ്യോഗസ്ഥരെയുമൊക്കെ നിയമിക്കാനാവും. ഇതോടെ നിലവില്‍ സര്‍ക്കാര്‍ നിയമിച്ച എക്സ് ഒഫിഷ്യോ സെക്രട്ടറി കെ എം എബ്രഹാമിന് നിയമപരിരക്ഷയാവും.
വിരമിച്ച കെ എം എബ്രഹാമിനെ എക്സ് ഒഫിഷ്യോ സെക്രട്ടറിയാക്കിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ മാസം 17-ന് ഹൈക്കോടതി ഹരജി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാന്‍ നടപടി.

എക്‌സ് ഒഫിഷ്യോ പദവിയിലിരുന്ന് കെ എം എബ്രഹാം മുന്‍ മന്ത്രി ടി എം തോമസ് ഐസക്കിനെ വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേശകനായി നിയമിച്ചിരുന്നു. കെ എബ്രഹാം നടത്തിയ നിയമനങ്ങള്‍ ചട്ടവിരുദ്ധമാണെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. എക്സ് ഒഫിഷ്യോ സെക്രട്ടറി എന്ന പദവി നിയമപരമായി നിലവില്‍ ഇല്ലാത്തതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങിയതോടെ ഈ പദവി നിയമപരമായി.

 

Latest