Connect with us

Kerala

നിലമ്പൂര്‍: യു ഡി എഫ് കണ്‍വന്‍ഷനില്‍ കെ സുധാകരനും ചെന്നിത്തലയും വിട്ടു നിന്നതും ചര്‍ച്ചയായി

പാണക്കാട്ട് തങ്ങന്‍മാരുടെ ബഹിഷ്‌കരണത്തിനു പിന്നാലെയാണ് മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യവും തിരിച്ചടിയാവുന്നത്

Published

|

Last Updated

നിലമ്പൂര്‍ | ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പാണക്കാട് കുടുംബത്തില്‍ നിന്ന് ആരും പങ്കെടുക്കാത്തതിനു പിന്നാലെ കെ സുധാകരന്റെയും രമേശ് ചെന്നിത്തലയുടേയും അസാന്നിധ്യവും ചര്‍ച്ചയാവുന്നു.

പി വി അന്‍വറിനെ യു ഡി എഫില്‍ നിന്ന് അകറ്റി മത്സരത്തിന് ഇറക്കിയതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും കടുത്ത അസംതൃപ്തി നിലനില്‍ക്കുന്നതിന്റെ സൂചനയായി ഈ നേതാക്കളുടെ അസാന്നിധ്യം വിലയിരുത്തപ്പെടുന്നു. വി ഡി സതീശന്റെ കടുംപിടിത്തമാണ് അന്‍വറിനെ അകറ്റിയതെന്ന് അഭിപ്രായമാണ് മുസ്്‌ലിം ലീഗിനും കോണ്‍ഗ്രസ്സിലെ ചില നേതാക്കള്‍ക്കുമുള്ളത്.

മണ്ഡലത്തിലെ പരിപാടി ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല പങ്കെടുക്കാത്തത്. കെ സുധാകരന്‍ പങ്കെടുക്കാത്തതിനെകുറിച്ച് വ്യക്തതയില്ല. മലപ്പുറം ജില്ലയില്‍ നടക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും പാണക്കാട് കുടുംബത്തിലെ അംഗങ്ങള്‍ പങ്കെടുക്കാത്ത ഒരു പരിപാടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അന്‍വര്‍ മത്സര രംഗത്തിറങ്ങിയതോടെ ഇടതു സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുകയാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ പിന്തുണച്ചിരുന്ന എസ് ഡി പി ഐയും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. ബി ജെ പി സ്ഥാനാര്‍ഥി ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള ആളായതിനാല്‍ യു ഡി എഫിനു ലഭിക്കേണ്ട വോട്ടുകളാണ് ബി ജെ പി പിടിക്കുക എന്നും നേതാക്കള്‍ കരുതുന്നു. കേരള കോണ്‍ഗ്രസ് നേതാവിനെയാണ് ബി ജെ പി സ്ഥാനാര്‍ഥിയായി ഇറക്കിയിരിക്കുന്നത് എന്നത് യു ഡി എഫ് ക്യാമ്പില്‍ കനത്ത ആശങ്ക പടര്‍ത്തിയിട്ടുണ്ട്. പിണറായി വിരുദ്ധ വോട്ടുകളാണ് പി വി അന്‍വര്‍, എസ് ഡി പി ഐ, ബി ജെ പി സ്ഥാനാര്‍ഥികള്‍ക്കായി വിഭജിക്കുക എന്നത് യു ഡി എഫ് വിജയത്തെ ബാധിക്കുമെന്ന ആശങ്കയാണ് മുതിര്‍ന്ന നേതാക്കള്‍ പങ്കിടുന്നത്.

 

Latest