Connect with us

Kozhikode

മര്‍കസ് ഖുര്‍ആന്‍ അക്കാദമി: 161 ഹാഫിളുകള്‍ സനദ് സ്വീകരിച്ചു

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഖുര്‍ആന്‍ പഠനകേന്ദ്രങ്ങളില്‍ ഒന്നായ മര്‍കസ് ഖുര്‍ആന്‍ അക്കാദമിയില്‍ നിന്ന് ഇതിനകം 2500 ഓളം പേരാണ് പഠനം പൂര്‍ത്തിയാക്കിയത്.

Published

|

Last Updated

മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആനില്‍ നിന്ന് ഖുര്‍ആന്‍ പൂര്‍ണമായി ഹൃദിസ്ഥമാക്കിയ ഹാഫിളുകള്‍.

കോഴിക്കോട് | മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആനില്‍ നിന്ന് 2022, 2023 വര്‍ഷങ്ങളില്‍ ഖുര്‍ആന്‍ പൂര്‍ണമായി ഹൃദിസ്ഥമാക്കിയ 161 ഹാഫിളുകള്‍ സനദ് സ്വീകരിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഖുര്‍ആന്‍ പഠനകേന്ദ്രങ്ങളില്‍ ഒന്നായ മര്‍കസ് ഖുര്‍ആന്‍ അക്കാദമിയില്‍ നിന്ന് ഇതിനകം 2500 ഓളം പേരാണ് പഠനം പൂര്‍ത്തിയാക്കിയത്. 25 ഓഫ് കാമ്പസുകളിലായി 800 ലധികം വിദ്യാര്‍ഥികള്‍ പഠനം തുടരുകയും ചെയ്യുന്നു.

ഈജിപ്ത്, യു എ ഇ, ലിബിയ, ബഹ്റൈന്‍, കുവൈത്ത്, ടാന്‍സാനിയ, ജര്‍മനി തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നടന്ന അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരങ്ങളില്‍ മര്‍കസ് വിദ്യാര്‍ഥികള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ വിദേശ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകള്‍ക്ക് കീഴിലെ മസ്ജിദുകളില്‍ നൂറിലധികം മര്‍കസ് ഹാഫിളുകള്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.

ഹിഫ്‌ള് വാര്‍ഷിക പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ മുഹമ്മദ് ബിഷര്‍ മുഴങ്ങല്ലൂര്‍, മുഹമ്മദ് ജാസില്‍ പെരുവള്ളൂര്‍, മുഹമ്മദ് അലി ഹിജാസി എടരിക്കോട്, മുഹമ്മദ് ഷാനിദ് ചമല്‍, മുഹമ്മദ് ഹനാന്‍ വിളത്തൂര്‍, മുഹമ്മദ് നബീല്‍ വൈലത്തൂര്‍ എന്നിവര്‍ക്ക് മര്‍കസ് ഫൗണ്ടര്‍ ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അവാര്‍ഡ് സമ്മാനിച്ചു.

ഹനീഫ് സഖാഫി ആനമങ്ങാട്, അബൂബക്കര്‍ സഖാഫി പന്നൂര്‍, ബശീര്‍ സഖാഫി എ ആര്‍ നഗര്‍, ചിയ്യൂര്‍ മുഹമ്മദ് മുസ്ലിയാര്‍, സമദ് സഖാഫി മൂര്‍ക്കനാട്, ഇസ്സുദ്ദീന്‍ സഖാഫി പുല്ലാളൂര്‍, അബ്ദുന്നാസര്‍ സഖാഫി പന്നൂര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഹാഫിള് സംഗമം, ദസ്തര്‍ ബന്ദി തുടങ്ങിയ വിവിധ സദസ്സുകളും സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

 

---- facebook comment plugin here -----

Latest