Connect with us

Kerala

എം സ്വരാജിന് നിലമ്പൂരില്‍ ആവേശകരമായ സ്വീകരണം

ഗ്രാമീണ റെയിവേ സ്റ്റേഷനായ നിലമ്പൂര്‍ കാലത്തുതന്നെ ജന നിബിഡമായിരുന്നു. സ്റ്റേഷനില്‍ നിന്ന് വാഹനത്തില്‍ പട്ടണത്തിലും പരിസര പ്രദേശങ്ങളിലും എത്തി വോട്ടര്‍മാരെ അഭിവാദ്യം ചെയ്തു

Published

|

Last Updated

നിലമ്പൂര്‍ | സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം നിലമ്പൂരില്‍ എത്തിയ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജിന് ആവേശകരമായ സ്വീകരണം. നിലമ്പൂര്‍ റോഡ് റെയില്‍വേ സ്റ്റേഷനില്‍ ആദ്ദേഹത്തെ സ്വീകരിക്കാന്‍ വന്‍ ജനാവലിയാണ് എത്തിയത്. ഗ്രാമീണ റെയിവേ സ്റ്റേഷനായ നിലമ്പൂര്‍ കാലത്തുതന്നെ ജന നിബിഡമായിരുന്നു.

സ്റ്റേഷനില്‍ നിന്ന് വാഹനത്തില്‍ പട്ടണത്തിലും പരിസര പ്രദേശങ്ങളിലും എത്തി വോട്ടര്‍മാരെ അഭിവാദ്യം ചെയ്തു. എം സ്വരാജ് ഇന്ന് ഉച്ചയോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചക്ക് ശേഷം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും എത്തുന്ന തരത്തില്‍ റോഡ്ഷോയും സംഘടിപ്പിക്കുന്നുണ്ട്. സ്വരാജ് സ്ഥാനാര്‍ഥിയായതോടെ ഇടത് പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. നാളെ നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്റെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയും മണ്ഡലത്തില്‍ എത്തുന്നുണ്ട്.

നിലമ്പൂര്‍ സ്വദേശിയായ സ്വരാജ് വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് ഉയര്‍ന്നു വന്നത്. സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമാണ് എം സ്വരാജ്. 2016 മുതല്‍- 2021 വരെ തൃപ്പൂണിത്തുറ എം എല്‍ എ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡി വൈ എഫ്ഐ  സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഡി വൈ എഫ്‌ ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ ബാബുവിനെ അട്ടിമറിച്ചാണ് 2016-ല്‍ തൃപ്പുണിത്തുറയില്‍ നിന്ന് എംഎല്‍എയായത്. നിയമസഭയ്ക്കകത്തും പുറത്തും മികച്ച സാമാജികനെന്ന പേര് നേടി.

 

Latest