Connect with us

National

താംബരത്ത് ട്രെയിനില്‍ നിന്ന് പിടിച്ചെടുത്ത നാല് കോടി രൂപ കൈമാറണമെന്ന് ആദായനികുതി വകുപ്പ്; പറ്റില്ലെന്ന് ജില്ലാ കളക്ടര്‍

അന്വേഷണം നടത്താന്‍ പണം കൈമാറേണ്ട കാര്യമില്ലെന്നും പണം ട്രഷറിയില്‍ തന്നെ സൂക്ഷിക്കാനാണ് തീരുമാനമെന്നും കളക്ടര്‍ പറഞ്ഞു.

Published

|

Last Updated

ചെന്നൈ| ചെന്നൈ താംബരത്ത് ട്രെയിനില്‍ കൊണ്ടുപോവാന്‍ ശ്രമിച്ച നാല് കോടി രൂപ പിടിച്ചെടുത്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പിടിച്ചെടുത്ത അത്രയും തുക കൈമാറണമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. എന്നാല്‍ അത് പറ്റില്ലെന്ന് ജില്ലാ കളക്ടറും അറിയിച്ചിരിക്കുകയാണ്. അന്വേഷണം നടത്താന്‍ പണം കൈമാറേണ്ട കാര്യമില്ലെന്നും പണം ട്രഷറിയില്‍ തന്നെ സൂക്ഷിക്കാനാണ് തീരുമാനമെന്നും കളക്ടര്‍ പറഞ്ഞു.

താംബരം സ്റ്റേഷനില്‍ വച്ച് ഞായറാഴ്ചയാണ് പണം കണ്ടെത്തിയത്. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഒരു ബി ജെ പി പ്രവര്‍ത്തകനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡാണ് പണം പിടിച്ചെടുത്തത്. തിരുനെല്‍വേലിയിലേക്ക് കൊണ്ടുപോവുകയായിരുന്ന പണമാണ് പിടികൂടിയത്. ബി ജെ പി സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റെ നിര്‍ദേശ പ്രകാരമാണ് പണം കൊണ്ടുപോയതെന്നാണ് സൂചന.

ചെന്നൈയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എ സി കമ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്ളയിങ് സ്‌ക്വാഡിന്റെ പരിശോധന.

 

 

 

Latest