Connect with us

From the print

അന്തിമ അനുമതി നീളുന്നു; എയർ കേരള സർവീസ് വൈകും

ഈ മാസം രണ്ടാം വാരം സർവീസുകൾ ആരംഭിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്

Published

|

Last Updated

നെടുമ്പാശ്ശേരി | മലയാളികളുടെ സ്വപ്ന പദ്ധതിയായ എയർ കേരള സർവീസ് തുടങ്ങാൻ വൈകും. സിവിൽ ഏവിയേഷൻ വകുപ്പിന്റെ അന്തിമ അനുമതി നീളുന്നതാണ് കുറഞ്ഞ ചെലവിൽ സർവീസുകൾ എന്ന ആശയവുമായെത്തിയ എയർ കേരളയുടെ പറന്നുയരലിന് തടസ്സമാകുന്നുത്.
ഈ മാസം രണ്ടാം വാരം സർവീസുകൾ ആരംഭിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ബന്ധപ്പെട്ട അനുമതി ലഭ്യമാകാൻ കാലതാമസമെടുക്കുമെങ്കിലും എല്ലാ അനുമതിയും ലഭ്യമാക്കി ഈ മാസം അവസാന വാരമെങ്കിലും സർവീസിന് തുടക്കമിടാനാകുമെന്ന് കണക്കുകൂട്ടിയിരുന്നു. മറ്റ് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ കമ്പനിക്ക് പറന്നുയരാൻ ആവശ്യമായ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർ ഓപറേറ്റർ സർട്ടിഫിക്കറ്റാണ് ഇനി ലഭിക്കേണ്ടത്്.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ കേരളയുടെ മൂന്ന് നിലയിലായി പ്രവർത്തിക്കുന്ന ഓഫീസിന്റെ പ്രവർത്തനം ഇതിനകം സജീവമാക്കിയിട്ടുണ്ട്. ഏറെ യാത്രക്കാരുള്ള കൊച്ചിയിൽ നിന്നാണ് ആദ്യ സർവീസ് നടത്തുക. ആദ്യഘട്ടത്തിൽ തന്നെ കണ്ണൂരിൽ നിന്നും സർവീസുകൾ നടത്തും. സർവീസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് 60 ജീവനക്കാർക്ക് പരിശീലനവും നൽകിക്കഴിഞ്ഞു.

200 ജീവനക്കാർക്ക് കൂടി പരിശീലനം നൽകാൻ നടപടികൾ തുടങ്ങിയിട്ടുണ്ട്. കേരള ഡ്രീംസ് എന്ന് വിശേഷിപ്പിക്കുന്ന കെ ഡി എന്ന കോഡിലായിരിക്കും എയർ കേരള കമ്പനി അറിയപ്പെടുക. ആദ്യഘട്ടത്തിൽ രാജ്യത്തെ ചെറുനഗരങ്ങളെ ബന്ധപ്പെടുത്തിയാണ് സർവീസുകൾ നടത്തുക. കൂടുതൽ ആളുകളെ വിമാനയാത്ര ചെയ്യാൻ പ്രേരിപ്പിക്കുംവിധത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കും എയർ കേരളയുടെ സർവീസ്.
രണ്ട് വർഷത്തിനുള്ളിൽ അന്താരാഷ്ട്ര സർവീസും കൂടി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. എയർ കേരള സർവീസ് ആരംഭിക്കുന്നതോടെ കേരളത്തിന്റെ ടൂറിസം, ട്രാവൽ മേഖലയിൽ വിപ്ലവം സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

സേവനത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ താങ്ങാവുന്ന ടിക്കറ്റ് നിരക്കാണ് എയർ കേരള വാഗ്ദാനം ചെയ്യുന്നത്. അന്താരാഷ്ട്ര റൂട്ടിൽ അനുമതി കിട്ടിയാൽ തായ്്ലാൻഡ്, വിയറ്റ്നാം, മലേഷ്യ, യു എ ഇ, സഊദി അറേബ്യ, ഖത്വർ തുടങ്ങിയ റൂട്ടുകൾക്ക് മുൻഗണന നൽകാനാണ് കമ്പനി അധികൃതരുടെ തീരുമാനം. ആഭ്യന്തരമായി ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയെ ടയർ-രണ്ട് നഗരങ്ങളുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.
കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് തന്നെ എയർ കേരള പദ്ധതി പി പി പി മാതൃകയിൽ ആരംഭിക്കാൻ ഉദ്ദേശിച്ചിരുന്നു. എന്നാൽ വ്യോമയാന മേഖലയിലെ അന്നത്തെ നിബന്ധനകൾ മൂലം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest