Connect with us

Kerala

റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട അഭിഭാഷകനെ കൊലക്കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറാക്കാന്‍ ജില്ലാ പോലീസ് മേധാവി ശിപാര്‍ശ ചെയ്തു; മുഖ്യമന്ത്രിക്കു ഡിവൈഎസപിയുടെ പരാതി

സ്‌പെഷല്‍ പ്രോസിക്യൂട്ടറാകാന്‍ കരിക്കിനേത്ത് ഉടമയ്ക്ക് വേണ്ടപ്പെട്ട അഭിഭാഷകരുടെ പട്ടികയാണ് നല്‍കിയത്. ഇവര്‍ കേസ് തോറ്റു കൊടുത്തിട്ട് കുറ്റം തന്റെ മേല്‍ ചാര്‍ത്താനുള്ള നീക്കമാണ്. ഇതിനു വേണ്ടിയാണ് എസ്പി ശ്രമിക്കുന്നതെന്നും മധുബാബു പരാതിയില്‍ ആരോപിക്കുന്നു

Published

|

Last Updated

പത്തനംതിട്ട |  റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട അഭിഭാഷകനെ കൊലക്കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറാക്കാന്‍ ജില്ലാ പോലീസ് മേധാവി ശിപാര്‍ശ ചെയ്തുവെന്ന് കാണിച്ച് മുഖ്യമന്ത്രിക്കു ഡിവൈഎസപിയുടെ പരാതി. പത്തനംതിട്ട കരിക്കിനേത്ത് സില്‍ക്‌സിലെ പ്രമാദമായ കൊലപാതക കേസില്‍ പത്തനംതിട്ട ബാറിലെ അഭിഭാഷകനായ പ്രശാന്ത് വി. കുറുപ്പിനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറാക്കിയതിനെച്ചൊല്ലിയാണ് പോലീസിലെ പുതിയ വിവാദം. നിരവധി കേസുകളില്‍ പ്രതിയാണ് പ്രശാന്തെന്നും ഇയാളെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടാറാക്കാന്‍ ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാര്‍ ശിപാര്‍ശ ചെയ്തത് ദുരൂഹമാണെന്നും ആലപ്പുഴ ഡിവൈഎസ്പി എം.ആര്‍. മധുബാബു മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ പറയുന്നു.

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു മധുബാബു.എംഎസിടി കേസുകള്‍ നടത്തുന്ന അഭിഭാഷകനെ കൊലക്കേസ് വിചാരണയ്ക്ക് സ്‌പെഷല്‍ പ്രോസിക്യൂട്ടറാക്കിയത് തന്നോടുള്ള വിരോധത്താലാണെന്നും മധുബാബു പറയുന്നു. വി.ജി. വിനോദ് കുമാറിന് വര്‍ഷങ്ങളായി തന്നോട് പകയുണ്ട്. കരിക്കിനേത്ത് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു താന്‍. സ്‌പെഷല്‍ പ്രോസിക്യൂട്ടറാകാന്‍ കരിക്കിനേത്ത് ഉടമയ്ക്ക് വേണ്ടപ്പെട്ട അഭിഭാഷകരുടെ പട്ടികയാണ് നല്‍കിയത്. ഇവര്‍ കേസ് തോറ്റു കൊടുത്തിട്ട് കുറ്റം തന്റെ മേല്‍ ചാര്‍ത്താനുള്ള നീക്കമാണ്. ഇതിനു വേണ്ടിയാണ് എസ്പി ശ്രമിക്കുന്നതെന്നും മധുബാബു പരാതിയില്‍ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മധുബാബുവിന്റെ മൊഴിയെടുത്തു.

 

---- facebook comment plugin here -----

Latest