Connect with us

kuthiravattom murder

കുതിരവട്ടത്ത് യുവതിയുടെ മരണം; കൊലപാതകമെന്ന് ഉറപ്പിച്ച് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

പ്രതിയായ ബംഗാള്‍ സ്വദേശിനിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം

Published

|

Last Updated

കോഴിക്കോട് | കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയായ യുവതി ജിയറാം ജിലോട്ടിന്റെ മരണം കൊലപാതകമെന്ന് ഉറപ്പിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൂക്കും വായും ബലമായി പൊത്തിപ്പിടിച്ചതോ, അല്ലെങ്കില്‍ കഴുത്ത് ഞെരിച്ചോതോ ആകാം മരണകാരണമെന്നാണ് കണ്ടെത്തല്‍. ബംഗാള്‍ സ്വദേശിനിയായ തസ്മി ബീബിയാണ് കൊല നടത്തിയതെന്നാണ് വിവരം. ഇവരുടെ മാനസിക നില സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ച അറസ്റ്റ് ചെയ്യാനാണ് മെഡിക്കല്‍ കോളജ് പോലീസ് തീരുമാനം.

സെല്ലില്‍ കട്ടിലിനെ ചൊല്ലി ജിയറാം ജിലോട്ടും തസ്മിയും തമ്മില്‍ സംഭവ ദിവസം തര്‍ക്കമുണ്ടായിരുന്നു. ബുധനാഴ്ച വൈകീട്ട് മുതല്‍ ഈ സെല്ലില്‍നിന്ന് ബഹളം കേട്ടിരുന്നു. അത് കഴിഞ്ഞ് രാത്രി 7.30-നും 7.45-നുമിടയിലാണ് മര്‍ദനവും ബലപ്രയോഗവും ഉണ്ടായതെന്നാണ് ദൃക്സാക്ഷികള്‍ പോലീസിന് നല്‍കിയ വിവരം. ബലപ്രയോഗം നടന്ന് അഞ്ചോ പത്തോ മിനിറ്റിനുള്ളില്‍ മരണവും ഉണ്ടായിട്ടുണ്ടാകുമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം.