Connect with us

Business

ആസ്റ്റര്‍ മിംസിന് 'സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ റെയര്‍ ഡിസീസസ്' അംഗീകാരം

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോസയന്‍സസ് വിഭാഗത്തിന് ‘ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ റെയര്‍ ഡിസീസസ്’ അംഗീകാരം. പേശികളെയും നാഡികളെയും ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയില്‍ സവിശേഷ വൈദഗ്ധ്യം കരസ്ഥമാക്കുകയും മികച്ച ചികിത്സാഫലം ലഭ്യമാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം.

കോടിക്കണക്കിന് രൂപ ചികിത്സാ ചെലവ് വരുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി പോലുള്ള ജനിതക രോഗങ്ങള്‍ക്കും നാഡികളെയും പേശികളെയും ബാധിക്കുന്ന നിരവധി അസുഖങ്ങള്‍ക്കുമുള്ള ചികിത്സ ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് മിംസില്‍ ന്യൂറോമസ്‌കുലാര്‍ ക്ലിനിക് ആരംഭിച്ചത്. മസ്‌കുലാര്‍ ഡിസ്‌ട്രോഫി, ന്യൂറോപതി, മയോപതി, മയോഫീനിയ, തുടങ്ങിയ ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്കുള്ള ചികിത്സയും ഈ ഡിപ്പാര്‍ട്ട്‌മെന്റില്‍ ലഭ്യമാക്കുന്നുണ്ട്. ഈ രംഗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സെന്ററുകളിലൊന്നും കോഴിക്കോട് ആസ്റ്റര്‍ മിംസിലേതാണെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രഖ്യാപനം നിര്‍വഹിച്ചു. ആസ്റ്റര്‍ മിംസ് കേരള ആന്‍ഡ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസീന്‍, പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാന്‍, മിംസ് ഹെഡ്-പീഡിയാട്രിക്‌സ് വിഭാഗത്തിലെ ഡോ. ഇ കെ സുരേഷ് കുമാര്‍, ഡെപ്യൂട്ടി സി എം എസ് ഡോ. നൗഫല്‍ ബഷീര്‍, പീഡിയാട്രിക് ന്യൂറോളജി കണ്‍സല്‍ട്ടന്റ് ഡോ. സ്മിലു മോഹന്‍ ലാല്‍, മെഡിക്കല്‍ ജനറ്റിക്‌സ് സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ദിവ്യ പച്ചാട്ട്, ഫീറ്റല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ജ്യോതി മഞ്ചേരി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.