Connect with us

save arjun

അര്‍ജുന്‍ അരികെ: അടിയൊഴുക്ക് ഗൗനിക്കാതെ ദൗത്യസംഘം പുഴയില്‍

കര-നാവിക സേനയും എന്‍ഡിആര്‍എഫും അഗ്‌നിരക്ഷാ സേനയുമടക്കം 200 ഓളം പേര്‍് ഇന്ന് ദൗത്യത്തില്‍ നേരിട്ട് പങ്കെടുക്കും.

Published

|

Last Updated

ബെംഗളൂരു | ഷിരൂരിലെ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട അര്‍ജുനായുള്ള തെരച്ചിലിനായി ശക്തമായ അടിയൊഴുക്ക് ഗൗനിക്കാതെ മൂന്ന് സംഘങ്ങളിലായി 15 അംഗ ദൗത്യസംഘം ഗംഗാവലി പുഴയില്‍ ഇറങ്ങി.

നദിയിലെ അടിയൊഴുക്ക് മുങ്ങലിന് അനുയോജ്യമാണോ എന്ന് പരിശോധിക്കുന്നതിനാണ് നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരടക്കമുളള സംഘം പുഴയില്‍ ഇറങ്ങിയത്. ഇടവിട്ട് പെയ്യുന്ന കനത്ത മഴയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്. ലോറിയുടെ സ്ഥാനം കൃത്യമായി നിര്‍ണ്ണയിക്കാനുള്ള ഐ ബോര്‍ഡ് പരിശോധന തുടങ്ങുമ്പോള്‍ ഉച്ചയ്ക്ക് ഒരു മണി കഴിയുമെന്നാണ് ഏറ്റവും ഒടുവില്‍ വരുന്ന വിവരം.

കര-നാവിക സേനയും എന്‍ഡിആര്‍എഫും അഗ്‌നിരക്ഷാ സേനയുമടക്കം 200 ഓളം പേര്‍് ഇന്ന് ദൗത്യത്തില്‍ നേരിട്ട് പങ്കെടുക്കും. 31 എന്‍ ഡി ആര്‍ എഫ് അംഗങ്ങള്‍, 42 എസ് ഡി ആര്‍ എഫ് അംഗങ്ങള്‍ എന്നിവര്‍ ദൗത്യത്തില്‍ പങ്കാളിയാകും. ഇവര്‍ക്കൊപ്പം കരസേനയുടെ 60 അംഗങ്ങള്‍, നാവികസേനയുടെ 12 ഡൈവര്‍മാര്‍ എന്നിവരും സ്ഥലത്തുണ്ട്. കര്‍ണാടക അഗ്‌നിരക്ഷാ സേനയുടെ 26 അംഗങ്ങളും ദൗത്യത്തില്‍ പങ്കാളികളാണ്. റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ നേതൃത്വത്തില്‍ സാങ്കേതിക സംഘം സ്ഥലത്തുണ്ട്. ഇത് കൂടാതെ ബൂം എക്‌സ്‌കവേറ്റര്‍ അടക്കം ഉപകരണങ്ങളുടെ വിദഗ്ധരും സ്ഥലത്ത് ഉണ്ട്.നൂറോളം വരുന്ന പോലീസ് സംഘവും ജില്ലാ ഭരണകൂടത്തിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇവിടെ എത്തിയിട്ടുണ്ട്.

ഐബോഡിനായുള്ള ബാറ്ററി ഡല്‍ഹയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കാര്‍വാര്‍ സ്റ്റേഷനില്‍ എത്തിച്ചു. ഡ്രോണ്‍ പറഞ്ഞി തുടങ്ങി രണ്ട് മണിക്കൂറിനുള്ളില്‍ വിവരം ലഭിക്കും. പുഴയില്‍ ഇറങ്ങാന്‍ പറ്റുന്ന സാഹചര്യം വന്നാല്‍ നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ ലോറിക്ക് അരികിലേക്ക് എത്തി മനുഷ്യ സാന്നിധ്യം ഉണ്ടോ എന്ന് ആദ്യം ഉറപ്പാക്കും. പിന്നീടായിരിക്കും കുത്തൊഴുക്കുള്ള പുഴയില്‍ ലോറി ഉറപ്പിച്ച് നിര്‍ത്തുന്നതിനുള്ള ജോലി പൂര്‍ത്തിയാക്കുക.ലോറിയില്‍ കുരുക്കിട്ട് കരയിലേക്ക് ബന്ധിപ്പിക്കുകയും വേണം.

 

---- facebook comment plugin here -----