Connect with us

Kerala

നേതാക്കള്‍ പണം വാങ്ങി വഞ്ചിച്ചതായി ആരോപണം; കോതമംഗലത്ത് ബിജെപി ഓഫീസിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധ സമരം

മകനെ കേസില്‍നിന്ന് ഒഴിവാക്കി തരാമെന്ന് വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് ചേലാട് സ്വദേശി ജോര്‍ജും കുടുംബവും ആരോപിക്കുന്നത്

Published

|

Last Updated

കൊച്ചി |  കോതമംഗലത്തു ബിജെപി നേതാക്കള്‍ പണം വാങ്ങി വഞ്ചിച്ചതായി ആരോപണം. മകനെ കേസില്‍നിന്ന് ഒഴിവാക്കി തരാമെന്ന് വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് ചേലാട് സ്വദേശി ജോര്‍ജും കുടുംബവും ആരോപിക്കുന്നത്. പണം തട്ടിയെടുത്തതില്‍ പ്രതിഷേധിച്ച് ബിജെപി മണ്ഡലം ഓഫീസിനു മുന്നില്‍ ജോര്‍ജും കുടുംബവും സമരം ആരംഭിച്ചു.

കഴിഞ്ഞ വര്‍ഷമാണ് പരാതിക്ക് ഇടയായ സംഭവം. ജോര്‍ജിന്റെ മകന്റെ പേരില്‍ ബംഗളൂരുവിലും കാസര്‍കോടും കേസുകള്‍ ഉണ്ടായിരുന്നു. കേസുകളില്‍ നിന്നും മകനെ ഒഴിവാക്കിത്തരാമെന്ന് പറഞ്ഞാണ് കോതമംഗലം ബിജെപി നേതാക്കളായ ഉണ്ണികൃഷ്ണന്‍ മാങ്ങോടും ടി എസ് സുരേഷും പലപ്പോഴായി പത്തു ലക്ഷത്തിലധികം രൂപ വാങ്ങിയതായി കുടുബം ആരോപിക്കുന്നത്.

അക്കൗണ്ട് വഴിയും നേരിട്ടും ഇവര്‍ പണം വാങ്ങി. എന്നാല്‍, മകനെതിരെ ബംഗളൂരു പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചതോടെയാണ് കേസുകളില്‍ ഒത്തുതീര്‍പ്പാക്കിയിട്ടില്ലെന്നു ജോര്‍ജും കുടുംബവും മനസിലാക്കുന്നത്. ഇതിനെ പിന്നാലെ ഇവര്‍ നേതാക്കളെ സമീപിച്ചപ്പോള്‍ ഒരു അഭിഭാഷകനെ ജോര്‍ജിനും കുടുംബത്തിനും പരിചയപ്പെടുത്തി കൊടുത്തു.

അതുവഴി കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞെങ്കിലും അതിലും ഒരു തീരുമാനവും ഉണ്ടായില്ല. ഇതോടെ രണ്ടു കേസുകളിലും പിഴ അടച്ച ശേഷമാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. പിന്നാലെയാണ് ബിജെപി ഓഫീസിനു മുന്നില്‍ സമരവുമായി കുടുംബം എത്തിയത്.

 

---- facebook comment plugin here -----

Latest