Connect with us

National

ബെംഗളുരുവില്‍ എയര്‍ ഹോസ്റ്റസ് അപാര്‍ട്‌മെന്റില്‍ നിന്നും വീണ് മരിച്ച സംഭവം; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കാസര്‍കോട് സ്വദേശിയായ ആദേശ് ഡേറ്റിംഗ് ആപിലൂടെയാണ് അര്‍ച്ചനയെ പരിചയപ്പെട്ടത്

Published

|

Last Updated

മംഗളൂരു  |  എയര്‍ ഹോസ്റ്റസിനെ ബെംഗളൂരുവില്‍ അപാര്‍ട്‌മെന്റില്‍ നിന്നും വീണുമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശി അറസ്റ്റില്‍ . എയര്‍ ഹോസ്റ്റസിന്റെ കാമുകന്‍ ആദേശി (26) നെയാണ് അറസ്റ്റ് ചെയ്ത്ത്. ഇയാള്‍ക്കെതിരെ കോറമംഗല പോലീസ് കൊലപാതകത്തിന് കേസെടുത്തു. യുവതിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

ഹിമാചല്‍ പ്രദേശ് സ്വദേശിയായ അര്‍ച്ചന ധിമാന്‍ (28) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ആദേശ് താമസിക്കുന്ന കോറമംഗലയിലെ രേണുക റെസിഡന്‍സി അപാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് അര്‍ച്ചനയെ കണ്ടെത്തിയത്. ആദേശ് തന്നെയാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് യുവതി താഴെ വീണതായി അറിയിച്ചത്.ബെംഗളൂരിനും ദുബൈക്കുമിടയില്‍ സര്‍വീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനക്കമ്പനിയില്‍ ജോലി ചെയ്തിരുന്ന അര്‍ച്ചന നാല് ദിവസം മുമ്പാണ് ആദേശിനെ കാണാന്‍ ബെംഗളൂരുവില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു.കാസര്‍കോട് സ്വദേശിയായ ആദേശ് ഡേറ്റിംഗ് ആപിലൂടെയാണ് അര്‍ച്ചനയെ പരിചയപ്പെട്ടത്. ആറ് മാസമായി ഇരുവരും പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഇരുവരും ഫോറം മോളില്‍ പോയി സിനിമ കണ്ട ശേഷം താമസ സ്ഥലത്തേക്ക് മടങ്ങിയിരുന്നു. ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. രാത്രി ഏറെ വൈകിയും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. യുവതി മരിച്ചതാണോ അതോ കൊല്ലപ്പെട്ടതാണോ എന്ന് അന്വേഷിക്കുകയാണ്. സംഭവസമയത്ത് ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് അറിയിച്ചു.

അതേസമയം അര്‍ച്ചനയെ ആദേശ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതിയുടെ അമ്മ ആരോപിച്ചു. എന്നാല്‍, അര്‍ച്ചന സിറ്റ് ഔടില്‍ നടക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് ആദേശ് പോലീസിനോട് പറഞ്ഞിട്ടുള്ളത്.

 

Latest