Connect with us

COURT

വധശിക്ഷ ഒഴിവാക്കണം: നിമിഷ പ്രിയയുടെ അപ്പീലില്‍ ഇന്ന് വിധി

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമഷക്കെതിരെ വധശിക്ഷ വിധിച്ചത്

Published

|

Last Updated

സന | യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് സനായിലെ ജയിലില്‍ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷ പ്രിയയുടെ അപ്പീലില്‍ ഇന്ന് കോടതി വിധി പറയും. സ്ത്രീ എന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയോ, വിട്ടയക്കുകയോ വേണമെന്നാണ് നിമിഷയുടെ ആവശ്യം. കേസില്‍ സനായിലെ പ്പീല്‍ കോടതിയുടെ അന്തിമ വാദം കേള്‍ക്കല്‍ കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു.

പാലക്കോട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ പ്രിയ. 2017 ജൂലൈ 25നാണ് കേസിനാസ്പദമായ സംഭവം. ര്‍ത്താവായ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ നിമിഷ പ്രിയ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. കൊലക്ക് കൂട്ടുനിന്ന നഴ്സ് ഹനാനെ നേരത്തെ ജീവപര്യന്തം ശിക്ഷ്‌ക്ക് വിധിച്ചിരുന്നു.