International
ഒറ്റ മാസം കൊണ്ട് തീർന്നത് 850 ടോം ഹോക്ക് മിസൈലുകൾ! ഒന്നിന്റെ വില 30 കോടി; അമേരിക്കൻ പാളയത്തിൽ മിസൈൽ ക്ഷാമം; പെന്റഗൺ വിയർക്കുന്നു
ഇറാനെ തകർക്കാൻ നോക്കി 'കൈ പൊള്ളി' അമേരിക്ക
വാഷിംഗ്ടൺ | ഇറാനുമായുള്ള യുദ്ധം ആരംഭിച്ച് നാല് ആഴ്ച പിന്നിടുമ്പോൾ അമേരിക്കൻ സൈനിക പാളയങ്ങളിൽ ആശങ്ക പടരുന്നു. ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇതുവരെ 850-ലധികം ടോം ഹോക്ക് ക്രൂയിസ് മിസൈലുകളാണ് അമേരിക്ക വിക്ഷേപിച്ചത്. ഇതോടെ മിസൈൽ ശേഖരത്തിൽ വൻ കുറവ് രേഖപ്പെടുത്തിയതായും ഇത് പെന്റഗണെ കടുത്ത സമ്മർദ്ദത്തിലാക്കിയതായും വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഒരു ടോം ഹോക്ക് മിസൈൽ നിർമ്മിക്കാൻ ഏകദേശം 36 ലക്ഷം ഡോളറാണ് (ഏകദേശം 30 കോടി ഇന്ത്യൻ രൂപ) ചിലവ് വരുന്നത്. ഒരു മാസത്തിനിടെ വിക്ഷേപിച്ച മിസൈലുകളുടെ മാത്രം ആകെ തുക ഏകദേശം 30,600 ലക്ഷം ഡോളറിൽ അധികം വരും. ഇത്രയും കുറഞ്ഞ കാലയളവിനുള്ളിൽ ഇത്രയധികം മിസൈലുകൾ ഉപയോഗിച്ചത് ശേഖരം പകുതിയോളം കുറയാൻ കാരണമായെന്നാണ് സൂചന. ഒരു ടോം ഹോക്ക് മിസൈൽ നിർമ്മിക്കാൻ ഏകദേശം രണ്ട് വർഷത്തോളം സമയം വേണമെന്നിരിക്കെ, പെട്ടെന്നുണ്ടായ ഈ കുറവ് പരിഹരിക്കുക പെന്റഗണിന് എളുപ്പമാകില്ല. കഴിഞ്ഞ വർഷത്തെ ബജറ്റിൽ 57 ടോം ഹോക് മിസൈലുകൾ മാത്രമാണ് നിർമ്മിച്ചത്.
1991-ൽ പേർഷ്യൻ ഗൾഫ് യുദ്ധകാലത്താണ് ഈ മിസൈലുകൾ ആദ്യമായി അമേരിക്ക ഉപയോഗിച്ചത്. അന്നുമുതൽ അവരുടെ സൈന്യത്തിന് അവ ഒരു പ്രധാന ഘടകമാണ്. ടോം ഹോക്ക് മിസൈലുകൾക്ക് 1,000 മൈലിലധികം സഞ്ചരിക്കാൻ കഴിയും, കൂടാതെ നാവികസേനയുടെ ഉപരിതല യുദ്ധക്കപ്പലുകളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാൻ കഴിയും. ഇത് നന്നായി പ്രതിരോധിച്ചിരിക്കുന്ന വ്യോമാതിർത്തികളിലേക്ക് പോകാൻ പൈലറ്റുമാരെ ആശ്രയിക്കുന്നത് കുറയ്ക്കുന്നു.
മേഖലയിലെ താവളങ്ങളിൽ ടോം ഹോക്ക് മിസൈലുകളുടെ ലഭ്യത ‘അപകടകരമാം വിധം താഴ്ന്ന നിലയിൽ’ (Alarmingly Low) ആണെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യുടെ ഭാഗമായാണ് അമേരിക്കയും ഇസ്റാഈലും സംയുക്തമായി ഇറാനെതിരെ ആക്രമണം ശക്തമാക്കിയത്.
Summary
The US military has fired over 850 Tomahawk missiles during the first four weeks of the conflict with Iran, leading to an “alarmingly low” stockpile. With each missile costing $3.6 million and taking up to two years to manufacture, the Pentagon is struggling to replenish its inventory. Reports suggest that the rapid depletion of these precision weapons has caused significant concern among defense officials regarding long-term military sustainability.


