Connect with us

National

യുക്രൈന്‍ കൂട്ടക്കൊല: രക്തചൊരിച്ചില്‍ ഒന്നിനും പരിഹാരമല്ലെന്ന് വിദേശകാര്യമന്ത്രി

രക്തചൊരിച്ചില്‍ ഒന്നിനും പരിഹാരമല്ല. പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചയാണ് ആവശ്യമെന്ന് ജയശങ്കര്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി| യുക്രൈന്‍ കൂട്ടക്കൊലയെ അപലപിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. രക്തചൊരിച്ചില്‍ ഒന്നിനും പരിഹാരമല്ലെന്നും പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചയാണ് ആവശ്യമെന്നും ജയശങ്കര്‍ പാര്‍ലമെന്റില്‍ പറഞ്ഞു. യുക്രൈന്‍ കൂട്ടക്കൊലയില്‍ സ്വതന്ത്ര അന്വേഷണം വേണം. ഇന്ത്യ നിന്നത് സമാധാനത്തിന്റെ പക്ഷത്താണ്. ഓപ്പറേഷന്‍ ഗംഗയെ മറ്റ് ഒഴിപ്പിക്കല്‍ നടപടികളുമായി താരതമ്യം ചെയ്യാനാകില്ല. സുമിയില്‍ വലിയ പ്രതിസന്ധി നേരിട്ടു. നേരിട്ടുള്ള ഇടപെടലാണ് പ്രധാനമന്ത്രി നടത്തിയതെന്നും ജയശങ്കര്‍ പറഞ്ഞു.

റഷ്യന്‍ സൈന്യം പിന്മാറിയ മേഖലകളില്‍നിന്ന് ഇതുവരെ കണ്ടെടുത്തത് 420 മൃതദേഹങ്ങളാണ്. മിക്കതും കൈകാലുകള്‍ ബന്ധിച്ച നിലയില്‍ ആയിരുന്നു. കുടുംബത്തെ ഒന്നാകെ കുഴിച്ചുമൂടിയ കൂട്ടകുഴിമാടങ്ങളും കണ്ടെത്തി. യുദ്ധകാലത്തെ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുളള കൊടും ക്രൂരത പുറത്തുവന്നതോടെ റഷ്യക്ക് എതിരെ പ്രതിഷേധം ഇരമ്പുകയാണ്. കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യക്കുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി.