Connect with us

Ongoing News

ഒമ്പത് വര്‍ഷമായി ഒളിവിലായിരുന്ന പ്രതിയെ പിടികൂടി

ഇരുചക്ര വാഹനം ഇന്‍ഡിക്കേറ്റര്‍ ഇടാതെ തിരിഞ്ഞു എന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

Published

|

Last Updated

പത്തനംതിട്ട | ദേഹോപദ്രവ കേസില്‍ ഒമ്പത് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ കോയിപ്രം പോലീസ് പിടികൂടി. കോയിപ്രം പുല്ലാട് കുറവന്‍ കുഴി പേക്കാവുങ്കല്‍ അരവിന്ദ് എന്ന സുജിത് (35) ആണ് അറസ്റ്റിലായത്. ഇയാള്‍ വീട്ടിലെത്തിയ  വിവരമറിഞ്ഞ പോലീസ് സംഘം രാത്രി  പിടികൂടുകയായിരുന്നു.

2013 ജൂലൈ 23 നാണ് കേസിന് ആസ്പദമായ സംഭവം. കുറിയന്നൂര്‍ അന്താരിമണ്ണ് സ്വദേശി റിജോ മാത്യുവിനെ ഇയാളും മറ്റൊരാളും മര്‍ദിക്കുകയും മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുഖത്തും ഇടതു കൈത്തണ്ടയിലും പരുക്കേല്‍പ്പിക്കുകയും ചെയ്തു. കുറവന്‍കുഴിയില്‍ വച്ച് പ്രതികള്‍ യാത്ര ചെയ്തുവന്ന മോട്ടോര്‍ സൈക്കിളിന്റെ മുന്നിലൂടെ റിജോ മാത്യുവും സുഹൃത്തും സഞ്ചരിച്ച ഇരുചക്ര വാഹനം ഇന്‍ഡിക്കേറ്റര്‍ ഇടാതെ തിരിഞ്ഞു എന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതി ഇന്നലെ വീട്ടില്‍ എത്തിയതറിഞ്ഞു സ്ഥലത്തെത്തിയ എസ് ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. എ എസ് ഐ വിനോദ് കുമാര്‍, സി പി ഓ ശരത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Latest