Connect with us

Uae

സിന്തറ്റിക് മയക്കുമരുന്ന് കേസ്: ഇന്ത്യക്കാരനെ യു എ ഇ നാടുകടത്തി

ഇന്ത്യയുടെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി ബി ഐ), ഇന്റർപോൾ, അബൂദബിയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ സി ബി) എന്നിവയുടെ ഏകോപിത ശ്രമങ്ങളിലൂടെയാണ് ഇയാൾ പിടിയിലായത്.

Published

|

Last Updated

ദുബൈ|ഇന്ത്യയിൽ ഒരു പ്രധാന മയക്കുമരുന്ന് കടത്ത് കേസിലെ പ്രധാന പ്രതിയെ യു എ ഇ ഇന്ത്യക്ക് കൈമാറിയതായി ഇന്ത്യൻ അധികൃതർ അറിയിച്ചു. സിന്തറ്റിക് മയക്കുമരുന്ന് നിർമാണ കേന്ദ്രം നടത്തിയതിൽ പങ്കുണ്ടെന്ന് ആരോപിച്ച് മുംബൈ പോലീസ് തിരയുന്ന കുബ്ബവാല മുസ്തഫയെയാണ് നാടുകടത്തിയത്. ഇന്ത്യയുടെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി ബി ഐ), ഇന്റർപോൾ, അബൂദബിയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ സി ബി) എന്നിവയുടെ ഏകോപിത ശ്രമങ്ങളിലൂടെയാണ് ഇയാൾ പിടിയിലായത്.

“ക്രിമിനൽ പ്രോസിക്യൂഷനോ ശിക്ഷക്കോ വേണ്ടി മറ്റൊരു അധികാരപരിധിയിലേക്ക്’ പ്രതികളെ (സാധാരണയായി ഒളിച്ചോടിയ വ്യക്തി എന്ന് വിളിക്കപ്പെടുന്നു) കൈമാറാറുണ്ട്. മുംബൈ പോലീസിലെ നാലംഗ സംഘം ഈ ആഴ്ച ആദ്യം ദുബൈയിലെത്തി. ജൂലൈ 11ന് മുസ്തഫയെ മുംബൈയിലേക്ക് കൊണ്ടുപോയി. ഇന്ത്യൻ, ഇമറാത്തി ഏജൻസികൾ തമ്മിലുള്ള അടുത്ത ഏകോപനത്തെത്തുടർന്നാണ് യു എ ഇയിൽ പിടികൂടിയത്.

2024-ൽ മുംബൈയിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൽ മുസ്തഫ കുറ്റാരോപിതനാണ്. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഒരു സിന്തറ്റിക് മയക്കുമരുന്ന് ലാബ് നടത്തിയതിൽ അദ്ദേഹത്തിന് പങ്കുണ്ടെന്ന് അധികൃതർ ആരോപിച്ചു. ഇവിടെ നിന്ന് 126 കിലോഗ്രാമിലധികം മെഫെഡ്രോൺ പിടിച്ചെടുത്തു. 2024 നവംബറിൽ ഇന്റർപോൾ റെഡ് നോട്ടീസ് പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് മുസ്തഫക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യൻ അധികൃതരുടെ ഔപചാരിക അഭ്യർഥനയെയും ഈ വർഷം ജൂണിൽ എൻ സി ബി – അബൂദബിയുടെ അംഗീകാരത്തെയും തുടർന്നാണ് കൈമാറൽ.

 

Latest