Connect with us

Kerala

ഗുണ്ടാതലവന്റെ കൊലപാതകം; രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍

ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.

Published

|

Last Updated

കൊച്ചി|എറണാകുളം ചെങ്ങമനാട് ഗുണ്ടാത്തലവനെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കുറുമശ്ശേരി സ്വദേശികളായ സിന്റോ, സതീഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ കസ്റ്റഡിയിലെടുത്ത നിതിന്‍, ദീപക് എന്നിവരുടെ അറസ്റ്റ് ചെങ്ങമനാട് പോലീസ് രേഖപ്പെടുത്തിയിരുന്നു.

തുരുത്തിശ്ശേരി സ്വദേശി വിനു വിക്രമന്‍ (35) ആണ് ഇന്നലെ പുലര്‍ച്ചെ കൊല്ലപ്പെട്ടത്. കുറുമശ്ശേരി സ്വകാര്യ ആശുപത്രിക്ക് മുന്നില്‍വച്ച് വിനു വിക്രമനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗില്ലാപ്പി ബിനോയ് വധക്കേസ് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിനു വിക്രമന്‍.

കുപ്രസിദ്ധ ഗുണ്ടാ നേതാവായിരുന്ന ഗിലാപ്പി ബിനോയിയുടെ ഗുണ്ടാ സംഘത്തിലെ പ്രധാനിയായിരുന്നു വിനു. പിന്നീട് ബിനോയിയുമായി തെറ്റിപ്പിരിഞ്ഞ് 2019 ല്‍ വിനു, ബിനോയിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.

 

 

 

Latest