Connect with us

Kerala

കൊച്ചി കൂട്ടബലാത്സംഗക്കേസ്; പ്രതികള്‍ക്കായുള്ള പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

പ്രതികള്‍ക്ക് ലഹരി മാഫിയുമായി ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Published

|

Last Updated

കൊച്ചി |  മോഡലിനെ കാറില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള പോലീസിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഒരാഴ്ചത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ പള്ളിമുക്കിലെ പബ്ബ്, ഭക്ഷണം കഴിച്ച ഹോട്ടല്‍ അടക്കമുള്ള സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതികള്‍ക്ക് ലഹരി മാഫിയുമായി ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. രാജസ്ഥാന്‍ സ്വദേശിയും മോഡലുമായ ഡിമ്പിള്‍, കൊടുങ്ങല്ലൂര്‍ സ്വദേശികളായ സുദീപ്, വിവേക്, നിതിന്‍ എന്നിവരാണ് റിമാന്‍ഡിലുളളത്.

17ന് രാത്രിയാണ് മോഡലായ 19കാരിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. രാത്രി എട്ടരയോടെയാണ് കൊച്ചിയിലെ ഒരു ബാറിലേക്ക് സുഹൃത്തായ ഡിമ്പിളിനൊപ്പം 19കാരി എത്തിയത്. പത്ത് മണിയോടെ പെണ്‍കുട്ടി ബാറില്‍ കുഴഞ്ഞു വീണു. ഇതോടെ 19കാരിയായ കാറില്‍ കയറ്റി

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കറങ്ങിയ യുവാക്കള്‍ കാറില്‍ വച്ച് പെണ്‍കുട്ടിയെ മാറി മാറി ബലാത്സംഗം ചെയ്യുകയും ഒടുവില്‍ കാക്കനാട്ടെ അവരുടെ താമസസ്ഥലത്ത് ഇറക്കി വിടുകയുമായിരുന്നു.

Latest