Connect with us

International

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ ആക്രമണം; ഭക്ഷണത്തിന് കാത്തിരുന്നവര്‍ ഉള്‍പ്പെടെ 74 പേര്‍ കൊല്ലപ്പെട്ടു

ഭക്ഷണം ഉള്‍പ്പെടെ അവശ്യ വസ്തുക്കള്‍ക്കായി കാത്തിരുന്നവരാണ് കൊല്ലപ്പെട്ടവരില്‍ 38 പേര്‍.

Published

|

Last Updated

ഗസ്സ | ഗസ്സയില്‍ ഇസ്റാഈല്‍ നടത്തിയ ആക്രമണത്തില്‍ 74 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗസ്സയുടെ തെക്കന്‍ മേഖലയായ റഫയിലെ ഭക്ഷണ വിതരണ മേഖലയിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട 56 പേര്‍ ഉള്‍പ്പെടെയാണിത്. ഇസ്റാഈല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള മേഖലയാണിത്. ഇറാന്‍-ഇസ്റാഈല്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് ആക്രമണം.

ഭക്ഷണം ഉള്‍പ്പെടെ അവശ്യ വസ്തുക്കള്‍ക്കായി കാത്തിരുന്നവരാണ് കൊല്ലപ്പെട്ടവരില്‍ 38 പേരെന്ന് അറബ് മാധ്യമം റിപോര്‍ട്ട് ചെയ്തു. ഭക്ഷണത്തിനായി തിരക്ക് കൂട്ടിയ ആളുകളെ നിയന്ത്രിക്കാനായി ഇസ്റാഈല്‍ സൈന്യം വെടിയുതിര്‍ത്തതായാണ് റിപോര്‍ട്ട്.

അവശ്യവസ്തുക്കളുടെ വിതരണം നടക്കുന്നയിടത്തേക്ക് പോകാന്‍ ചില പാതകളുണ്ടെന്നും അതില്‍ നിന്ന് മാറി സഞ്ചരിക്കുന്നത് അപകടകരമാണെന്നും ഇസ്റാഈല്‍ സൈന്യം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

 

---- facebook comment plugin here -----

Latest