Connect with us

National

ഇറാന്‍-ഇസ്‌റാഈല്‍ ഏറ്റുമുട്ടല്‍: ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു തുടങ്ങി; ടെഹ്‌റാനില്‍ നിന്നുള്ള 110 പേര്‍ അര്‍മേനിയയിലെത്തി

ഇറാനിലെ മലയാളികളെല്ലാം സുരക്ഷിതരാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ്.

Published

|

Last Updated

ന്യൂഡല്‍ഹി | ഇറാന്‍-ഇസ്‌റാഈല്‍ ഏറ്റുമുട്ടല്‍ കനത്തതോടെ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ഇരു രാഷ്ട്രങ്ങളില്‍ നിന്നും ഒഴിപ്പിക്കുന്ന നടപടികള്‍ തുടങ്ങി. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അതിര്‍ത്തി കടന്ന് അര്‍മേനിയയില്‍ എത്തി. ടെഹ്‌റാനിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന 110 വിദ്യാര്‍ഥികളെയാണ് റോഡ് മാര്‍ഗം അര്‍മേനിയയില്‍ എത്തിച്ചത്. ഇവരില്‍ 90 പേര്‍ ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. വിദ്യാര്‍ഥികളടക്കം 10,000ത്തോളം പേരാണ് ഇറാനിലുള്ളത്.

അതിനിടെ, ഇറാനിലെ മലയാളികളെല്ലാം സുരക്ഷിതരാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ വിദേശകാര്യ വകുപ്പുമായി കൃത്യമായി ആശയവിനിമയം നടത്തുന്നുണ്ട്. നോര്‍ക്ക ഇറാനിലും ഇസ്‌റാഈലിലും ഉള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും കെ വി തോമസ് പറഞ്ഞു.

മലയാളികള്‍ ഡല്‍ഹിയില്‍ എത്തിയാല്‍ തുടര്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സ്ഥിതി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest