Connect with us

Kerala

സംസ്ഥാനത്ത് ലഹരി വേട്ട തുടരുന്നു; പത്തനംതിട്ടക്ക് പിറകെ തിരുവനന്തപുരത്ത് എം ഡി എം എയുമായി യുവതിയടക്കം നാല് പേര്‍ പിടിയില്‍

ആക്കുളം നിഷിന് സമീപത്തെ വാടകവീട്ടില്‍ പോലീസ് നടത്തെയ റെയ്ഡിലാണ് സംഘം പിടിയിലായത്.

Published

|

Last Updated

തിരുവനന്തപുരം | ഇന്നലെ പത്തനം തിട്ടയില്‍ 154 ഗ്രാം എംഡിഎംഎയുമായി യുവതിയടക്കം അഞ്ച് പേര്‍ പിടിയിലായതിന് പിറകെ ഇന്ന് തിരുവനന്തപുരം ആക്കുളത്തും പോലീസിന്റെ വന്‍ ലഹരിമരുന്ന് വേട്ട. വാടകവീട്ടില്‍നിന്ന് നൂറ് ഗ്രാം എം ഡി എം എയുമായി നാലുപേരെ പിടികൂടി. കണ്ണൂര്‍ പാനൂര്‍ സ്വദേശി അഷ്‌കര്‍, തിരുവനന്തപുരം ആക്കുളം സ്വദേശി മുഹമ്മദ് ഷാരോണ്‍, ആറ്റിങ്ങല്‍ സ്വദേശി സീന, കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ് എന്നിവരാണ് പിടിയിലായത്.കഴിഞ്ഞദിവസം ബെംഗളൂരുവില്‍നിന്ന് ആക്കുളത്തേക്ക് ലഹരിമരുന്ന് എത്തിച്ചതായി രഹസ്യ വിവരം ലഭിച്ചതിന് പിറകെ ആക്കുളം നിഷിന് സമീപത്തെ വാടകവീട്ടില്‍ പോലീസ് നടത്തെയ റെയ്ഡിലാണ് സംഘം പിടിയിലായത്.

വാടക വീട്ടിലുണ്ടായിരുന്ന മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആക്കുളത്തെ മറ്റൊരു വീട്ടില്‍നിന്നാണ് ഷാരോണിനെ കസ്റ്റഡിയിലെടുത്തത്.കേസിലെ ഒന്നാംപ്രതിയായ അഷ്‌കര്‍ ഒരു ഗര്‍ഭിണിയുമായി എത്തിയാണ് ആക്കുളത്ത് വാടകക്ക് വീട് എടുത്തത്. നേരത്തെ ഇയാള്‍ തുമ്പ ഭാഗത്ത് താമസിക്കുമ്പോള്‍ ലഹരിമരുന്ന് വില്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് അഷ്‌കര്‍ പോലീസിനെതിരെ തിരിഞ്ഞിരുന്നു. പോലീസ് മാപ്പ് പറയണമെന്നായിരുന്നു ആവശ്യം.

ഇന്നലെ 154 ഗ്രാം എം ഡി എംഎയുമായി യുവതിയുള്‍പ്പെടെ അഞ്ചുപേരെ പന്തളം പോലീസ് അറസ്റ്റുചെയ്തിരുന്നു. അടൂര്‍ പറക്കോട് ഗോകുലം വീട്ടില്‍ ആര്‍ രാഹുല്‍ (29), കൊല്ലം കുന്നിക്കോട് അസ്മിന മന്‍സിലില്‍ ഷാഹിന (23), അടൂര്‍ പള്ളിക്കല്‍ പെരിങ്ങനാട് ജലജവിലാസം വീട്ടില്‍ പി.ആര്യന്‍(21), പന്തളം കുടശ്ശനാട് പ്രസന്നഭവനത്തില്‍ വിധു കൃഷ്ണന്‍(20), കൊടുമണ്‍ കൊച്ചുതുണ്ടില്‍ സജിന്‍(20) എന്നിവരാണ് അറസ്റ്റിലായത്. ഹോട്ടല്‍ മുറിയില്‍ നിന്നുമാണ് ഇവര്‍ അറസ്റ്റിലായത്.

 

---- facebook comment plugin here -----

Latest