Connect with us

Kerala

ആദിവാസി യുവാവിന്റെ മരണം: കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും

രണ്ട് പ്രതികളുടെ വ്യക്തമായ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് ആദിവാസി യുവാവ് വിശ്വനാഥന്‍ മരിച്ച കേസില്‍ കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. രണ്ട് പ്രതികളുടെ വ്യക്തമായ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ഡിവൈഎഫ്ഐയും ആവശ്യപ്പെട്ടു.

എസ് സി എസ് ടി കമ്മീഷന്റെ രൂക്ഷ വിമര്‍ശനത്തിനു പിന്നാലെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഇന്നലെ കമ്മീഷന്‍ ചെയര്‍മാന്‍ വിശ്വനാഥന്റെ വീട്ടിലെത്തിയപ്പോഴും കുടുംബം പരാതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും മൊഴി രേഖപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിനുശേഷം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ആവശ്യമാണോ എന്ന് തീരുമാനിക്കും.

ഇന്നലെ രാത്രി മെഡിക്കല്‍ കോളജിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. വിശ്വനാഥന്‍ രണ്ട് പേരോട് സംസാരിക്കുന്നതും പന്ത്രണ്ടോളം പേര്‍ ചുറ്റും കൂടി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിലുളള രണ്ടു പേരുടെ വ്യക്തമായ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

 

 

 

Latest