Connect with us

National

മക്കളുടെ ഫീസടയ്ക്കാൺ പണമില്ല; ലൈംഗിക ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്ത ദമ്പതികൾ അറസ്റ്റിൽ

ദമ്പതികളുടെ ഒരു മകൾ രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥിനിയും രണ്ടാമത്തെ മകൾ അടുത്തിടെ ഇന്റർമീഡിയറ്റ് പരീക്ഷയിൽ 470-ൽ 468 മാർക്ക് നേടി ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള തയ്യാറെടുപ്പിലുമാണ്

Published

|

Last Updated

ഹൈദരാബാദ് | പണത്തിനുവേണ്ടി മൊബൈൽ ആപ്പിലൂടെ ലൈവായി ലൈംഗിക പ്രവർത്തികൾ സ്ട്രീം ചെയ്ത കേസിൽ ദമ്പതികൾ ഹൈദരാബാദിൽ അറസ്റ്റിൽ. ഏകദേശം 41 വയസ്സുള്ള യുവാവിനെയും 37 വയസ്സുള്ള ഭാര്യയെയുമാണ് വെള്ളിയാഴ്ച ഹൈദരാബാദിൽ വെച്ച് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. അമ്പർപേട്ടിലെ മല്ലികാർജുന നഗർ നിവാസികളാണ് അറസ്റ്റിലായ ദമ്പതികൾ. ഇവരുടെ വീട്ടിൽ നിന്ന് ഹൈ-ഡെഫനിഷൻ ക്യാമറകളും മറ്റ് ഉപകരണങ്ങളും ഉൾപ്പെടെ നിരവധി വസ്തുക്കൾ സ്പെഷ്യൽ ടാസ്ക് ഫോഴ്‌സ് (STF) പിടിച്ചെടുത്തു.

എളുപ്പത്തിൽ പണമുണ്ടാക്കുന്നതിനുള്ള ഒരു മാർഗ്ഗമായാണ് ഇത് ചെയ്തതെന്ന് ദമ്പതികൾ സമ്മതിച്ചതായി പോലീസ് വൃത്തങ്ങൾ പറയുന്നു. ഉയർന്ന വിജയം നേടിയ തങ്ങളുടെ രണ്ട് പെൺമക്കളുടെ കോളേജ് ഫീസ് അടയ്ക്കാൻ വഴിതേടിയാണ് ദമ്പതികൾ ലൈവ് സ്ട്രീം നടത്തിയത്. ഒരു മകൾ രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥിനിയാണ്. രണ്ടാമത്തെ മകൾക്ക് അടുത്തിടെ ഇന്റർമീഡിയറ്റ് പരീക്ഷയിൽ 470-ൽ 468 മാർക്ക് നേടുകയും ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള തയ്യാറെടുപ്പിലുമാണ്.

ഓട്ടോ ഡ്രൈവറായ ഭർത്താവും ഭാര്യയും തങ്ങളുടെ ലൈംഗിക പ്രവർത്തികളുടെ ലൈവ്, മുൻകൂട്ടി റെക്കോർഡ് ചെയ്ത വീഡിയോകൾ എന്നിവയാണ് ആപ്പ് വഴി പ്രചരിപ്പിച്ചത്. ലൈവ് സ്ട്രീമുകൾ ഒരു സെഷന് 2,000 രൂപയ്ക്കും റെക്കോർഡ് ചെയ്ത ക്ലിപ്പുകൾ 500 രൂപയ്ക്കുമാണ് വിറ്റിരുന്നത്. ഓട്ടോറിക്ഷ ഓടിച്ച് ഭർത്താവിന് ലഭിക്കുന്ന വരുമാനത്തേക്കാൾ ഗണ്യമായ തുക ഇതുവഴി ലഭിച്ചിരുന്നുവെന്ന് ദമ്പതികൾ പോലീസിനോട് പറഞ്ഞു. തിരിച്ചറിയാതിരിക്കാൻ മുഖം മറച്ചായിരുന്നു ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നത്.

ഒരു രഹസ്യവിവരത്തെ തുടർന്ന് ഈസ്റ്റ് സോൺ ടാസ്ക് ഫോഴ്സ് വ്യാഴാഴ്ച ഇവരുടെ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു. തുടർന്നാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. ദമ്പതികളുടെ പ്രവർത്തികൾ ഓൺലൈൻ നിയമങ്ങൾ ലംഘിച്ചതിനാൽ ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തിൽ മറ്റാരുടെയെങ്കിലും പങ്കാളിത്തമുണ്ടോയെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടന്നുവരികയാണ്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്.

---- facebook comment plugin here -----

Latest