International
രാജ്യത്തെ വെല്ലുവിളിച്ച ക്രൈസ്തവ സഭയുടെ 18 നേതാക്കളെ ചൈന അറസ്റ്റ് ചെയ്തു
50 നഗരങ്ങളിലായി 5,000 അംഗങ്ങളുള്ള വളര്‍ന്നതോടെ സഭക്കെതിരെ ചൈനീസ് ഭരണകൂടം നിരീക്ഷണം കര്‍ശനമാക്കിയിരുന്നു
ബീജിങ് | ചൈനയില്‍ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ നടന്ന പ്രതിവിപ്ലവ ശ്രമങ്ങള്‍ക്കു ശേഷം 2007-ല്‍ പിറവിയെടുത്ത ബീജിങ് സിയോണ്‍ ചര്‍ച്ച് എന്ന ക്രൈസ്തവ സഭയുടെ 18 നേതാക്കളെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. ബീജിംഗില്‍ 2007-ല്‍ പാസ്റ്റര്‍ ജിന്‍ മിങ്രി ആണ് സിയോണ്‍ സഭ സ്ഥാപിച്ചത്.
ചൈനീസ് കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നിയന്ത്രണത്തിന് വഴങ്ങാതെയാണ് ഈ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ സഭ സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്നത്. 50 നഗരങ്ങളിലായി 5,000 അംഗങ്ങളുള്ള വളര്‍ന്നതോടെ സഭക്കെതിരെ ചൈനീസ് ഭരണകൂടം നിരീക്ഷണം കര്‍ശനമാക്കിയിരുന്നു.
വിവര വിനിമയ ശൃംഖലകള്‍ നിയമവിരുദ്ധമായി ഉപയോഗിച്ചതിന്റെ പേരിലാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചത്. പരമാവധി മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 2018-ല്‍ ചൈനീസ് സര്‍ക്കാര്‍ പള്ളിയുടെ പ്രധാന കെട്ടിടം അടച്ചുപൂട്ടുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു. ശേഷം ഓണ്‍ലൈനായാണ് സഭ പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ അനുമതിയില്ലാത്ത പ്രസംഗങ്ങള്‍ പാടില്ലെന്ന ഉത്തരവും ഇവര്‍ക്ക് മുന്നിലുണ്ട്.
ഒക്ടോബര്‍ ആദ്യം നടന്ന റെയ്ഡിന് പിന്നാലെ പാസ്റ്റര്‍ ജിന്‍ മിങ്രിയെ അറസ്റ്റ് ചെയ്തിരുന്നു. രജിസ്റ്റര്‍ ചെയ്യാത്ത സഭകളെ ലക്ഷ്യമിട്ടുള്ള രാജ്യവ്യാപകമായ നടപടികളുടെ ഭാഗമായാണ് സര്‍ക്കാര്‍ ഇപ്പോള്‍ സഭാ നേതൃത്വത്തെ നിയമ നടപടിക്കു വിധേയമാക്കിയത്. സഭയെ സര്‍ക്കാര്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനോട് വിയോജിക്കുകയും വിശ്വാസം പ്രചരിപ്പിക്കുകയും ചെയ്തതാണ് തങ്ങള്‍ ചെയ്തതെന്നാണ് സഭാ നേതൃത്വം പറയുന്നത്. ക്രിസ്ത്യന്‍ അവകാശ സംഘടനയായ ചൈനഎയ്ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്ഥാപിച്ചതാണ് ഈ ക്രിസ്ത്യന്‍ ചര്‍ച്ച്.

