Connect with us

Kerala

'മുഖ്യമന്ത്രി എന്നോടൊപ്പം' പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

സര്‍ക്കാറുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് അഭിപ്രായവും പരാതിയും നിര്‍ദ്ദേശവും സമര്‍പ്പിക്കാനുള്ള സമഗ്ര സിറ്റിസണ്‍ കണക്ട് സെന്ററാണ് നിലവില്‍ വന്നത്

Published

|

Last Updated

തിരുവനന്തപുരം | സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലെ ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനുള്ള സി എം വിത്ത് മീ (മുഖ്യമന്ത്രി എന്നോടൊപ്പം) പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാറുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് അഭിപ്രായവും പരാതിയും നിര്‍ദ്ദേശവും സമര്‍പ്പിക്കാനുള്ള സമഗ്ര സിറ്റിസണ്‍ കണക്ട് സെന്ററാണ് നിലവില്‍ വന്നത്.

ജനാധിപത്യത്തില്‍ പരമമായ ഉത്തരവാദിത്വം ജനങ്ങളോടാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഓരോ വര്‍ഷവും എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കി. മന്ത്രിസഭ ഒന്നടങ്കം ജനങ്ങളിലേക്ക് ഇറങ്ങി. ജനങ്ങളോടുള്ള ഉത്തരവാദിത്വത്തില്‍ കവിഞ്ഞ് സര്‍ക്കാരിന് ഒന്നുമില്ല. തീവ്ര യജ്ഞ ഫയല്‍ അദാലത്ത് നടപ്പായി. സിഎം വിത്ത് മീ എന്നാല്‍ സര്‍ക്കാര്‍ അപ്പാടെ ഒപ്പം എന്നാണ് അര്‍ഥം.

പൊതുജനവും സര്‍ക്കാരും തമ്മിലുള്ള ആശയവിനിമയത്തില്‍ വിടവുണ്ടാകാന്‍ പാടില്ല. ഓരോ പ്രശ്‌നത്തിലും എടുത്ത നടപടി സമയബന്ധിതമായി പരാതിക്കാരെ അറിയിക്കും. ഇത് മുമ്പ് എവിടെയുമില്ലാത്തതാണ്. നവകേരളം സൃഷ്ടിക്കുന്നതിലേക്ക് നമ്മള്‍ നീങ്ങുകയാണ്. സി എം വിത്ത് മീയിലേക്ക് അയക്കുന്ന പരാതികള്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. 48 മണിക്കൂറിനുള്ളില്‍ പരാതിക്കാരനെ തിരിച്ചു വിളിക്കും. സാധ്യമായ നടപടികള്‍ പരാതിക്കാരനെ അറിയിച്ചിരിക്കും. തുടര്‍നടപടികളും അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ സദാ ഉണര്‍ന്നിരിക്കുന്ന ടീമിനെ സി എം വിത്ത് മീക്കായി നിയോഗിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ പരിഹരിക്കേണ്ട വിഷയങ്ങള്‍ അങ്ങനെ പരിഹരിക്കും. മന്ത്രിമാര്‍ പരിഹരിക്കേണ്ട പ്രശ്‌നങ്ങളില്‍ അവര്‍ ഇടപെടും. ജനങ്ങള്‍ ഭരണത്തില്‍ പങ്കാളികള്‍ ആവുകയാണ് എന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

 

Latest