Connect with us

National

യുവതിയോട് മോശമായി പെരുമാറി;സമാജ് വാദി പാര്‍ട്ടി നേതാവിനെതിരെ കേസ്

സംഭവത്തില്‍ ഗുല്‍ഷന്‍ യാദവ് ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Published

|

Last Updated

ലഖ്‌നൗ|യുവാവിനെ വീട്ടില്‍ കയറി മര്‍ദിക്കുകയും തുടര്‍ന്ന് ഇയാളുടെ ഭാര്യയോട് മോശമായി പെരുമാറുകയും ചെയ്‌തെന്ന പരാതിയില്‍ സമാജ് വാദി പാര്‍ട്ടി നേതാവിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ കേസ്.ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢിയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

വീട്ടില്‍ അതിക്രമിച്ചു കയറി ഭര്‍ത്താവിന്റെ പണം തട്ടിയെടുക്കുകയും മര്‍ദിക്കുകയും തന്റെ വസ്ത്രം അഴിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ ഗുല്‍ഷന്‍ യാദവ് ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് രോഹിത് മിശ്ര പറഞ്ഞു.

2022-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര എംഎല്‍എ രഘുരാജ് പ്രതാപ് സിങ്ങിനെതിരെ സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും മത്സരിച്ച് യാദവ് പരാജയപ്പെട്ടിരുന്നു.

 

 

 

---- facebook comment plugin here -----

Latest