Connect with us

International

അമേരിക്കൻ കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ

ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിച്ചു

Published

|

Last Updated

വത്തിക്കാൻ സിറ്റി | അമേരിക്കൻ കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് കത്തോലിക്കാ സഭയുടെ പുതിയ പരമാധ്യക്ഷൻ. മാർപ്പാപ്പയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അപ്രതീക്ഷിതമായ തിരഞ്ഞെടുപ്പിൽ ലിയോ XIV എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്. ഇതോടെ അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപ്പാപ്പയായി അദ്ദേഹം മാറി.

സിസ്റ്റീൻ ചാപ്പലിന്റെ മുകളിൽ നിന്ന് വെളുത്ത പുക ഉയർന്നതിന് ശേഷം സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മധ്യഭാഗത്തുള്ള ബാൽക്കണിയിൽ എത്തി ലിയോ പതിനാലാമൻ വിശ്വാസികളെ അനുഗ്രഹിച്ചു. 133 കർദ്ദിനാൾമാരുടെ വോട്ടെടുപ്പിലൂടെയാണ് 140 കോടി അംഗങ്ങളുള്ള കത്തോലിക്കാ സഭയുടെ പുതിയ നേതാവിനെ തിരഞ്ഞെടുത്തത്.

ഫ്രഞ്ച് കർദ്ദിനാൾ ഡൊമിനിക് മാംബർട്ടി ലാറ്റിൻ വാക്കുകളായ “ഹബെമസ് പാപ്പം” (ഞങ്ങൾക്ക് ഒരു മാർപ്പാപ്പയുണ്ട്) എന്ന് പ്രഖ്യാപിച്ചതോടെയാണ് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകൾ ഈ വാർത്ത അറിഞ്ഞത്.

69 വയസ്സുള്ള പ്രെവോസ്റ്റ് ഷിക്കാഗോയിൽ നിന്നുള്ളയാളാണ്. അദ്ദേഹത്തിന്റെ കരിയറിലെ ഭൂരിഭാഗവും പെറുവിലെ ഒരു മിഷനറിയായിട്ടായിരുന്നു. 2023 ലാണ് അദ്ദേഹം കർദ്ദിനാളായി നിയമിതനായത്. അദ്ദേഹം മാധ്യമങ്ങൾക്ക് അധികം അഭിമുഖങ്ങൾ നൽകിയിട്ടില്ല, പൊതുവേദികളിൽ അപൂർവ്വമായി മാത്രമേ സംസാരിക്കാറുള്ളൂ.

കഴിഞ്ഞ മാസം അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ശേഷം 267-ാമത്തെ കത്തോലിക്കാ മാർപ്പാപ്പയാണ് ലിയോ പതിനാലാമൻ. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപ്പാപ്പയായിരുന്നു ഫ്രാൻസിസ്.