Connect with us

National

ചിരി മനോഹരമാക്കാന്‍ ശസ്ത്രക്രിയ നടത്തിയ യുവാവിന് ദാരുണാന്ത്യം

സിസിടിവിയും ആശുപത്രിരേഖകളും പരിശോധിച്ച് മരണം നടന്നത് എങ്ങനെയെന്ന് കണ്ടെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Published

|

Last Updated

ഹൈദരാബാദ് | വിവാഹത്തിനോടനുബന്ധിച്ച് ചിരി മനോഹരമാക്കാന്‍ ശസ്ത്രക്രിയ നടത്തിയ യുവാവിന് ദാരുണാന്ത്യം. ഫെബ്രുവരി 16ന് ഹൈദരാബാദ് ഇന്റര്‍നാഷനല്‍ ഡെന്റല്‍ ക്ലിനിക്കില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഹൈദരാബാദ് സ്വദേശിയായ ലക്ഷ്മി നാരായണ വിഞ്ജമാണ് (28) മരിച്ചത്.

ശസ്ത്രക്രിയ നടത്തുന്നതിന് മുന്നോടിയായി നല്‍കിയ അനസ്തീഷ്യയുടെ അളവ് കൂടിയതാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച് ലക്ഷ്മി നാരായണയുടെ പിതാവ് രംഗത്തെത്തി. ശസ്ത്രക്രിയക്കിടെ ലക്ഷ്മി നാരായണ്‍ ബോധരഹിതനാവുകയായിരുന്നെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടെന്നും പിതാവ് രാമലു വിഞ്ജം പറഞ്ഞു.എന്നാല്‍ വേറൊരു ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ആശുപത്രിക്കെതിരെ വീട്ടുകാര്‍ പരാതി നല്‍കി. സിസിടിവിയും ആശുപത്രിരേഖകളും പരിശോധിച്ച് മരണം നടന്നത് എങ്ങനെയെന്ന് കണ്ടെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇത്തരമൊരു ശസ്ത്രക്രിയ നടത്തുന്ന കാര്യം ലക്ഷ്മി നാരായണന്‍ വീട്ടുകാരെ അറിയിച്ചിരുന്നില്ലെന്നാണു വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.