ഫീച്ചർ
പേരിലെ ഏകാക്ഷരവും 2253 വാക്കും
കുടുംബ വേരുകൾ, സംസ്കാരം, പ്രാദേശിക ചരിത്രം എന്നിവയെക്കുറിച്ചുള്ള കഥകളും ഉൾച്ചേർന്നതാണ് പേരുകൾ. ലോകമെമ്പാടും നാമകരണ രീതികൾ വളരെ വ്യത്യസ്തമാണ്. ദക്ഷിണേന്ത്യയിൽ ഗ്രാമവും അച്ഛന്റെ പേരും ഉൾപ്പെട്ടേക്കാം. അറബ് ലോകത്ത് നിരവധി തലമുറകളിലൂടെയുള്ള വംശാവലി അനുബന്ധമായുണ്ടാകും. ലോകത്തിലെ ഏറ്റവും ചെറിയ പേരിനുള്ള റെക്കോർഡ് ചെന്നൈയിൽ നിന്നുള്ള ജെയുടേത്. നീളം കൂടിയ പേരുകാരൻ ഓക്ക്‌ലൻഡിൽ നിന്നുള്ള ലോറൻസ് ഗ്രിഗറി വാട്ട്കിൻസ്.
റോമിയോ ആൻഡ് ജൂലിയറ്റ്’ രണ്ട് യുവ ഇറ്റലിക്കാർ തമ്മിലെ പ്രണയം മുൻനിർത്തി വില്യം ഷേക്സ്പിയർ 1597 ൽ എഴുതിയ ദുരന്ത നാടകമാണ്. അദ്ദേഹത്തിന്റെ കാലത്ത് ഏറ്റവും ജനപ്രിയമായിരുന്ന അതിലെ അതിപ്രശസ്‌തമായ ഉദ്ധരണികളിലൊന്നാണ് ഒരു പേരിൽ എന്തിരിക്കുന്നു, നമ്മൾ റോസ് എന്ന് വിളിക്കുന്നത് മറ്റേത് പേരിലായാലും അത്രയും മധുരഗന്ധമുള്ളതായിരിക്കും എന്നത്. റോമിയോയുടെ കുടുംബപ്പേരിന്റെ പ്രാധാന്യം കുറയ്ക്കാൻ ജൂലിയറ്റ് ഈ വരി ഉപയോഗിച്ചത് ശത്രുവാക്കി മാറ്റുന്നു. ജൂലിയറ്റ്: ഓ റോമിയോ, നിന്റെ അച്ഛനെ തള്ളിപ്പറയുക, നിന്റെ പേര് നിരസിക്കുക; ഇഷ്ടമില്ലെങ്കിൽ എന്റെ സ്നേഹം സത്യം ചെയ്യുക, ഞാൻ ഇനി ഒരു കാപ്പുലെറ്റ് (റോമിയോ ആൻഡ് ജൂലിയറ്റിലെ വീടിന്റെ ഗോത്രപിതാവായ കഥാപാത്രം) ആവില്ല.
റോമിയോ: ഞാൻ കൂടുതൽ കേൾക്കണോ അതോ സംസാരിക്കണോ? ജൂലിയറ്റ്: നിന്റെ പേര് മാത്രമാണ് എന്റെ ശത്രു; നീ നീ തന്നെ, ഒരു മോണ്ടേഗ് അല്ലെങ്കിലും. മോണ്ടേഗ് എന്താണ്? അത് കൈയോ കാലോ മുഖമോ മറ്റേതെങ്കിലും ഭാഗമോ അല്ല, ഒരു മനുഷ്യന്റെ സ്വന്തമല്ല. ഓ, മറ്റേതെങ്കിലും പേരാകൂ! അതിൽ എന്താണുള്ളത്? നമ്മൾ റോസ് എന്ന് വിളിക്കുന്ന മറ്റേതെങ്കിലും പേര് അത്രയും മധുരമുള്ളതായിരിക്കും; റോമിയോ വിളിച്ചില്ലെങ്കിൽ, ആ പദവിയില്ലാതെ തനിക്ക് കടപ്പെട്ടിരിക്കുന്ന ആ പ്രിയപ്പെട്ട പൂർണത നിലനിർത്തുക. റോമിയോ, നിന്റെ പേര് ഉപേക്ഷിക്കുക,നിന്നിൽ ഭാഗമല്ലാത്ത ആ പേരിനായി എല്ലാം സ്വയമേറ്റെടുക്കുക. റോമിയോ: നിങ്ങളുടെ വാക്ക് ഞാൻ വിശ്വസിക്കട്ടേ: എന്നെ വിളിക്കൂ, എന്നാൽ സ്നേഹിക്കൂ, ഞാൻ പുതുതായി സ്നാനമേൽക്കും; ഇനി മുതൽ ഞാൻ ഒരിക്കലും റോമിയോ ആവില്ല.
മറ്റേതെങ്കിലും പേരിലുള്ള റോസാപ്പൂവിന് അത്രയും മധുരമുള്ള ഗന്ധമുണ്ടാകുമെന്ന് ഒരു പുസ്തകത്തിൽ വായിച്ചിരുന്നു, എന്നാൽ ഒരിക്കലും അത് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. റോസാപ്പൂവിനെ മുൾപടർപ്പെന്നോ സ്കങ്ക് കാബേജ് എന്നോ വിളിച്ചാൽ അത്രയും മനോഹരമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്ന വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത് കനേഡിയൻ എഴുത്തുകാരി ലൂസി മൗഡ് മോണ്ട്ഗോമറി 1908ലെ ആനി ഓഫ് ഗ്രീൻ ഗേബിൾസ് (ഗ്രീൻ ഗേബിൾസിലെ ആനി) നോവലിലൂടെ. എല്ലാ പ്രായക്കാർക്കും വേണ്ടി എഴുതിയ അത് 20 ാം നൂറ്റാണ്ടിന്റെ മധ്യം മുതൽ കുട്ടികളുടെ ക്ലാസിക് രചനയായി കണക്കാക്കപ്പെടുന്നു.
19ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കാനഡയിലെ പ്രിൻസ് എഡ്വേർഡ് ദ്വീപിലെ സാങ്കൽപ്പിക പട്ടണമായ അവോൺലിയയിലെ തങ്ങളുടെ കൃഷിയിടത്തിൽ സഹായിക്കാൻ ആൺകുട്ടിയെ ദത്തെടുക്കാൻ ഉദ്ദേശിച്ചിരുന്ന മാത്യു, മരില്ല കത്ബെർട്ട് എന്നീ മധ്യവയസ്ക സഹോദരങ്ങൾ. കത്ബെർട്ടുമൊത്തുള്ള ജീവിതത്തിലൂടെയും സ്കൂളിലും പട്ടണത്തിനകത്തും ആനി എങ്ങനെ കടന്നുപോകുന്നുവെന്ന് നോവൽ വിവരിക്കുന്നു. ആനി ഓഫ് ഗ്രീൻ ഗേബിൾസ് 36 ഭാഷകളിലേക്ക് മൊഴിമാറ്റപ്പെട്ടു. അഞ്ച് കോടിയിലേറെ കോപ്പികൾ വിറ്റുപോയി, ലോകമെമ്പാടും ഇന്നുവരെ ഏത് ഭാഷയിലും ഏറ്റവും കൂടുതൽ പ്രചരിക്കപ്പെട്ട പുസ്തകങ്ങളിലൊന്നായി മാറി.
ചെന്നൈയിൽ നിന്നുള്ള ജെ
കുടുംബ വേരുകൾ, സംസ്കാരം, പ്രാദേശിക ചരിത്രം എന്നിവയെക്കുറിച്ചുള്ള കഥകളും ഉൾച്ചേർന്നതാണ് പേരുകൾ. ലോകമെമ്പാടും നാമകരണ രീതികൾ വളരെ വ്യത്യസ്തമാണ്. ദക്ഷിണേന്ത്യയിൽ ഒരാളുടെ ഗ്രാമവും അച്ഛന്റെ പേരും ഉൾപ്പെട്ടേക്കാം. അറബ് ലോകത്ത് ഒരു വ്യക്തിയിൽ പലപ്പോഴും നിരവധി തലമുറകളിലൂടെയുള്ള വംശാവലി അനുബന്ധമായുണ്ടാവും. പാശ്ചാത്യ രാജ്യങ്ങളിൽ പല പ്രശസ്തർക്കും അതിശയകരമാംവിധം നീണ്ട പേരുകളുണ്ട്.
ലോകത്തിലെ ഏറ്റവും ചെറിയ വ്യക്തിഗത പേരിനുള്ള റെക്കോർഡ് തമിഴ്‌നാട്ടിലെ ചെന്നൈയിൽ നിന്നുള്ള ജെ യുടേതാണ്. 2013 ഡിസംബർ 19 ന് ജനിച്ച മകനെ 2021 മാർച്ച് 30 നാണ് അച്ഛനമ്മമാർ ഒറ്റയക്ഷരത്തിൽ വിളിച്ചത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ പേരുകാരൻ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്; ന്യൂസിലൻഡിലെ ഓക്ക്‌ലൻഡിൽ നിന്നുള്ള സായുധ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ലോറൻസ് ഗ്രിഗറി വാട്ട്കിൻസ്. ലോറൻസ് അലോൺ അലോയ്സ് അലോയ്സിയസ് ആൽഫെജ് ആലുൻ അലുറുഡ് ആൽവിൻ അലിസാൻഡർ ആംബി അംബ്രോസ് അംബ്രോസ് അമിയാസ് അമിയോട്ട് അമ്യാസ് ആൻഡേഴ്‌സ് ആൻഡ്രെ ആൻഡ്രിയ ആൻഡ്രിയാസ് ആൻഡ്രൂ ആൻഡി അനെയ്റിൻ ആംഗുഷ് അൻലീഫർ എന്ന് തുടങ്ങുന്ന പേരിൽ നിയമപരമായി 2253 മധ്യനാമങ്ങൾ ഉൾപ്പെടുത്തി മാറ്റി.
അങ്ങനെ ഏറ്റവും ദൈർഘ്യമേറിയ പേരിന്റെ ഉടമയായി ഗിന്നസ് വേൾഡ് റെക്കോർഡിൽ സ്ഥാനംനേടി. ഗിന്നസ് ആദ്യം അതിനെ ഏറ്റവും നീളമുള്ള ക്രിസ്ത്യൻ നാമമെന്ന് വിളിക്കുകയും പിന്നീട് ഏറ്റവും നീളമുള്ള വ്യക്തിഗത നാമമെന്ന് മാറ്റി അടയാളപ്പെടുത്തുകയും ചെയ്തു.
പത്ര പാനൽ പരമ്പര, ടെലിവിഷൻ‐റേഡിയോ ഷോകൾ എന്നിവ യിലൂടെ അറിയപ്പെട്ട അമേരിക്കൻ കാർട്ടൂണിസ്റ്റ്, സംരംഭകൻ, അമേച്വർ നരവംശശാസ്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനായ ലെറോയ് റോബർട്ട് റിപ്ലിയുടെ ‘ബിലീവ് ഇറ്റ് ഓർ നോട്ട്’ ടെലിവിഷൻ പരിപാടിയിൽ പ്രദർശിപ്പിച്ച അസാധാരണരായ ആളുകളോടും സംഭവങ്ങളോടുമുള്ള തന്റെ ആകർഷണം ചെറുപ്പത്തിലേ ഗിന്നസ് വേൾഡ് റെക്കോർഡുകളോടുള്ള താൽപ്പര്യത്തിന് കാരണമായതായി വാട്ട്കിൻസ് വെളിപ്പെടുത്തുകയുണ്ടായി.
ദേശീയ ടെലിവിഷൻ ഷോകൾ റിപ്ലേ എന്റർടൈൻമെന്റ്, വിചിത്ര പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സംപ്രേഷണം ചെയ്‌തു. കൂടാതെ അക്വേറിയം, മ്യൂസിയങ്ങൾ, ഹോണ്ടഡ് അഡ്വഞ്ചർ, മിനി-ഗോൾഫ് ആൻഡ് ആർക്കേഡ്, മൂവിംഗ് തിയേറ്റർ, സൈറ്റ്‌സീയിംഗ് ട്രെയിനുകൾ, ഗിന്നസ് വേൾഡ് റെക്കോർഡ്സ് ആകർഷണങ്ങൾ, ലൂയിസ് തുസാഡിന്റെ വാക്സ് മ്യൂസിയങ്ങൾ എന്നിവയുൾപ്പെടെ വിവിധ പൊതു ആകർഷണങ്ങളിൽ ഓഹരികളുമുണ്ടായിരുന്നു. വിചിത്ര സംഭവങ്ങൾ, അവിശ്വസനീയ വസ്തുതകൾ എന്നിവ രേഖപ്പെടുത്തുന്നതിലും പ്രദർശിപ്പിക്കുന്നതിലും പ്രസിദ്ധീകരിക്കുന്നതിലും വൈദഗ്ദ്ധ്യം നേടിയ ആ ആഗോള ഫ്രാഞ്ചൈസി സ്ഥാപിതമായത് 1918ൽ.
സ്പോർട്സ് കാർട്ടൂണിസ്റ്റിൽനിന്ന് വിനോദ വ്യവസായിലേക്കുള്ള റിപ്ലിയുടെ പ്രശസ്തിയുടെ യഥാർഥ കഥയും അവിശ്വസനീയമായി. 1909-ൽ ജന്മനാടായ കാലിഫോർണിയയിലെ സാന്താ റോസ വിട്ട് സാൻ ഫ്രാൻസിസ്കോയിലേക്ക് പോയി, അവിടെ സ്പോർട്സ് കാർട്ടൂണിസ്റ്റായി. ഫോട്ടോഗ്രഫി പത്രങ്ങളിൽ സാധാരണമാകുംമുമ്പ് കാർട്ടൂണുകളായിരുന്നു പ്രധാനം. അതിൽ മ്യൂസിയങ്ങൾ, വാർഷിക പുസ്തകങ്ങൾ, വിചിത്ര കലകൾ തുടങ്ങിയവയും എടുത്തുപറയേണ്ടവ.
ലോകമെമ്പാടുമുള്ള സ്ഥലങ്ങളിൽ (ഉദാഹരണത്തിന് ഗോൾഡ് കോസ്റ്റ്, ഗ്രാൻഡ് പ്രൈറി, നയാഗ്ര വെള്ളച്ചാട്ടം) 1000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ളവ, 1940-കളിലെ പോസ്റ്ററുകൾ, സെവൻ ഡി മൂവിങ് തിയേറ്റർ, മരിച്ചുപോയ സംഘത്തോടൊപ്പമുണ്ടായ മരണക്കപ്പൽ, ഒട്ടകത്തിന്റെ അസ്ഥികൊണ്ടുള്ള കൊത്തുപണി, വാംപയർ കൊല്ലൽ കിറ്റ്, 1400 പൗണ്ട് ഭാരമുള്ള മനുഷ്യ പ്രതിമ, പാരമ്പര്യേതര വസ്തുക്കളിൽ നിന്ന് നിർമിച്ച കലാസൃഷ്ടികൾ തുടങ്ങിയവ പ്രദർശനത്തിൽ ഉൾപ്പെടുന്നു. ഡെയർ ടു ഡിസ്കവർ, സീക്ക് ദി സ്ട്രേഞ്ച് തുടങ്ങിയ വാർഷിക പുസ്തകങ്ങൾ കമ്പനി പുറത്തിറക്കി. ലോകത്തിലെ ഏറ്റവും വേഗമേറിയ, ഉയരം കൂടിയ, ശക്തനായ, നീളമുള്ള മുടിയും നഖങ്ങളുമുള്ള ആളുകൾ തുടങ്ങിയ റെക്കോർഡുടമകൾ വാട്ട്കിൻസിനെ അത്ഭുതപ്പെടുത്തി.
ചിലർ സ്വന്തമാക്കാൻ ശ്രമിച്ച വിചിത്രവും അസാധാരണവുമായ നേട്ടങ്ങൾ എപ്പോഴും ആകർഷിച്ചിരുന്നു. അവയുടെ ഭാഗമാകാൻ ശരിക്കും ആഗ്രഹിച്ചു. മറികടക്കാൻ കഴിയുന്ന റെക്കോർഡുണ്ടോയെന്ന് അറിയാൻ അക്കാലത്ത് പ്രവർത്തിച്ച ഓക്ക്‌ലൻഡ് ലൈബ്രറിയിലെ “നെയിം യുവർ ബേബി’ പുസ്തകങ്ങൾ, മാവോറി നിഘണ്ടു തുടങ്ങിയവയിലൂടെ കടന്നുപോയി. 1971 നവംബർ 25 സ്ഥാപിതമായ ഓക്ക്‌ലാൻഡ് സെൻട്രൽ സിറ്റി ലൈബ്രറി ലൈബ്രറിയിലെ ഗിന്നസ് പുസ്തകം തുടക്കം മുതൽ കവർ വരെ വായിച്ചു.
അതുല്യ കഴിവുകളില്ലാത്ത സാധാരണ വ്യക്തിയെന്ന നിലയിൽ ഏറ്റവും ദൈർഘ്യമേറിയ പേര് സൃഷ്ടിക്കുക എന്നതാണ് തനിക്ക് നേടാവുന്ന റെക്കോർഡെന്ന് തീരുമാനിക്കുകയും ചെയ്‌തു. ആളുകൾക്ക് എല്ലായ്പ്പോഴും നർമം മനസ്സിലാവണമെന്നില്ല, പക്ഷേ തനിക്ക് വേറിട്ടു നിൽക്കാനാണ് ഇഷ്ടമെന്നാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ലോർഡ്, ഡ്യൂക്ക്, പോപ്പ് തുടങ്ങിയ തലക്കെട്ടുകൾക്കൊപ്പം ഇംഗ്ലീഷ്, ലാറ്റിൻ, മാവോറി നിഘണ്ടുക്കൾ, ശിശു നാമ പുസ്തകങ്ങൾ എന്നിവ പരിശോധിച്ച് ലാറ്റിൻ, ഇംഗ്ലീഷ്, ജാപ്പനീസ്, സമോവൻ, ചൈനീസ് പേരുകൾക്കായി സുഹൃത്തുക്കളിൽ നിന്ന് നിർദേശങ്ങൾ തേടി. നിഘണ്ടുക്കളിൽ നിന്നും വിജ്ഞാനകോശങ്ങളിൽ നിന്നും ചിലവ കണ്ടെത്തി ആറ് പേജുകൾ ടൈപ്പ് ചെയ്യാൻ ഒരു മാസം ആവശ്യമായി; ടൈപ്പിസ്റ്റിന് നൽകേണ്ടിവന്നതാവട്ടെ 400 ന്യൂസിലാൻഡ് ഡോളറും.
വിവാഹ വേളയിൽ റെക്കോർഡ് ചെയ്‌ത ഓഡിയോ പ്ലേ ചെയ്‌ത വാട്ട്കിൻസ്
വിവാഹ വേളയിൽ ഐതിഹാസിക പേര് മറക്കാനാകാത്ത മുദ്ര പതിപ്പിച്ചു, ചടങ്ങ് നടത്തുന്നയാൾക്ക് അത് പൂർണമായി ഉച്ചരിക്കാൻ കഴിയാതെ വരികയും പകരം മുൻകൂട്ടി റെക്കോർഡ് ചെയ്‌ത ഓഡിയോ പ്ലേചെയ്യുകയുമായിരുന്നു. അത് തത്സമയം ഉച്ചരിക്കാൻ ചടങ്ങിനെക്കാൾ കൂടുതൽ സമയമെടുത്തു. ആ പ്രക്രിയയിൽ ധാരാളം രേഖകൾ ആവശ്യമായി. പല പ്രാവശ്യം കോടതിയിൽ ഹാജരാവുകയും ചെയ്‌തു. പേര് മാറ്റത്തിന് ശേഷം മറ്റുള്ളവർ രേഖകൾ എടുക്കാൻ ശ്രമിക്കുന്നതിൽനിന്ന് തടയുന്ന പുതിയ നിയമം അധികൃതർ പാസാക്കി. വാട്ട്കിൻസ് ഹൈക്കോടതിയെ സമീപിച്ചു, അനുകൂലമായിരുന്നു വിധി.
അസാധാരണമായ പേര് നിയമപരമായി അംഗീകരിക്കുകയും അതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ദൈർഘ്യമേറിയ പേരായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് സാധൂകരിക്കുകയും ചെയ്‌തു. ഔദ്യോഗിക രേഖകളിൽ ഉപയോഗിച്ചത് ലോറൻസ് അലോൺ അലോസ് വാട്ട്കിൻസ് എന്ന ചുരുക്കം. ജനന സർട്ടിഫിക്കറ്റിലും പാസ്‌പോർട്ടിലും മുഴുവനും രേഖപ്പെടുത്തിയിട്ടുണ്ട്. ഇരു രേഖകളിലും ഏഴും ആറും പേജുകൾ അധികം. അവ എല്ലായിടത്തും കൈയിൽ കരുതും. അദ്ദേഹത്തിന്റെ വിചിത്ര പൈതൃകം ന്യൂസിലാൻഡിന്റെ പേരിടൽ നിയമങ്ങൾ പരിഷ്കരിക്കാൻ പ്രേരിപ്പിച്ചു, അമിതമായി നീളമുള്ള നാമങ്ങൾ, സ്ഥാനപ്പേരുകൾ, സംഖ്യാ ചിഹ്നങ്ങൾ എന്നിവക്ക് നിരോധനം ഏർപ്പെടുത്തി പരമാവധി 70 പ്രതീകങ്ങള്‍ എന്ന പരിധി നിശ്ചയിച്ചു.
നിലവിൽ ആസ്‌ത്രേലിയയിൽ താമസിക്കുന്ന വാട്ട്കിൻസിന് മറ്റുള്ളവർ പേര് അനുകരിക്കുന്നത് തടയാനായി. ആറ് പേജുകളിലായി ടൈപ്പ് ചെയ്തപ്പോൾ ഇടയ്ക്കിടെയുള്ള അക്ഷരത്തെറ്റുകൾ ടൈപ്പ്റൈറ്റർ ഉപയോഗിച്ച് തിരുത്താൻ ഏറെ ബുദ്ധിമുട്ടായിരുന്നു. കർശന നാമകരണ നിയമങ്ങൾ ന്യൂസിലാൻഡിൽ മാത്രമല്ല. ഐസ്‌ലാൻഡിൽ വ്യക്തികൾക്ക് മൂന്ന് പേരുകളേ ഉപയോഗിക്കാൻ അനുവാദമുള്ളൂ, അക്ഷരമാല, വ്യാകരണം, അനുയോജ്യതയുടെ മാനദണ്ഡങ്ങൾ എന്നിവയുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഒരു സമിതി ഉറപ്പാക്കേണ്ടതുണ്ട്.
1994ൽ ജപ്പാനിൽ സുപ്രധാന നാമകരണ കേസുണ്ടായി. ഒരു കുടുംബം മകന് പിശാച് ,ഭൂതം എന്നർഥം വരുന്ന അകുമ എന്ന് പേരിടാൻ ശ്രമിച്ചതിനെ തുടർന്ന് സർക്കാർ ഇടപെടുകയും അക്കാര്യത്തിൽ ചർച്ച ആരംഭിക്കുകയും ചെയ്തു. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കുടുംബം പേര് പിൻവലിച്ചു. അച്ഛൻ ആ പേര് രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ പ്രാദേശിക ഉദ്യോഗസ്ഥർ അംഗീകരിച്ചെങ്കിലും അത് കുട്ടിയെ ഭീഷണിപ്പെടുത്തലിനും അപമാനത്തിനും വിധേയമാക്കുമെന്ന് വാദിച്ച് പിന്നീട് നിരസിച്ചു.
നിയമ പോരാട്ടം അകുമ കേസ് എന്നാണറിയപ്പെട്ടത്. ജാപ്പനീസ് നിയമപ്രകാരം പേരുകൾ അനുചിതമായിരിക്കരുത്, കൂടാതെ ഉദ്യോഗസ്ഥർ രജിസ്ട്രേഷനുകൾ അംഗീകരിക്കുകയും വേണം. കിരാകിറ (അസാധാരണമായ) പേരുകൾ നിയന്ത്രിക്കുന്നതിലെ പ്രധാന വഴിത്തിരിവായി കേസ്. 2025 മെയ് മുതൽ ജപ്പാൻ പേര് രജിസ്ട്രേഷൻ നിയമങ്ങൾ കർശനമാക്കി ചിലവ നിരോധിച്ചു. പോർച്ചുഗലിലെ അച്ഛനമ്മമാർ പരമ്പരാഗത അക്ഷരവിന്യാസങ്ങൾ പാലിക്കുന്ന മുൻകൂട്ടി അംഗീകരിച്ച പേരുകളുടെ പട്ടികയിൽ നിന്ന് തെരഞ്ഞെടുക്കേണ്ടതുണ്ട്. ടോം എന്ന പേര് പോർച്ചുഗീസ് രൂപമായ ടോമാസിൽ മാത്രമേ അനുവദനീയമാവൂ.
സ്വീഡനിൽ കുറ്റകൃത്യത്തിന് കാരണമാവാൻ സാധ്യതയുള്ള പേരുകൾ നിരസിക്കുക പ്രത്യേക ഏജൻസിയാണ്. മാറ്റംവരുത്തുമ്പോൾ കുറഞ്ഞത് ഒരു യഥാർഥ പേരെങ്കിലും നിലനിർത്തണം. ഏതെങ്കിലും ഫോം പൂരിപ്പിക്കുന്നത്, ഡ്രൈവിങ് ലൈസൻസ്, ഫ്ലൈറ്റ് ബുക്ക് ചെയ്യൽ, പാസ്‌പോർട്ട് അപേക്ഷ പൂരിപ്പിക്കൽ എന്നിവ സങ്കൽപ്പിക്കുക. – ഇതിന്റെയെല്ലാം അർഥമെന്താണെന്ന സംശയമുയരാം. വാട്ട്കിൻസിന് തീർച്ചയായും അത് വ്യക്തിപരമായ വിജയവും ദീർഘകാലമായി വളർത്തിയെടുത്ത ആഗ്രഹത്തിന്റെ പൂർത്തീകരണവുമാണ്. എന്നാൽ കേവലമായ പുതുമയ്‌ക്കപ്പുറം, അദ്ദേഹത്തിന്റെ കഥ സ്വത്വത്തിന്റെ ഉജ്വലമായ ഓർമപ്പെടുത്തലാണ്; ഒരു കൗതുക പ്രവൃത്തി നിയമത്തിലേക്കും ആഗോള റെക്കോർഡ് പുസ്തകങ്ങളിലേക്കും എങ്ങനെ തരംഗമായി മാറുമെന്നതിന്റെ.
Content Highlights:
Lawrence Gregory Watkins from New Zealand holds the world record for the longest personal name, featuring 2,253 middle names legally recognized by the court. His quest for a unique identity led to changes in New Zealand’s naming laws, which now limit names to 70 characters. The report also explores stringent naming regulations in countries like Japan, Iceland, and Portugal, highlighting how a name impacts legal and social identity.







