Connect with us

Kerala

മലപ്പുറത്തും ആലപ്പുഴയിലും കാട്ടുപന്നി ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരുക്ക്

മലപ്പുറത്തെ ചങ്ങരംകുളത്തും ആലപ്പുഴയിലെ വള്ളിക്കുന്നത്തുമാണ് ആക്രമണമുണ്ടായത്.

Published

|

Last Updated

മലപ്പുറം | സംസ്ഥാനത്ത് മലപ്പുറത്തും ആലപ്പുഴയിലും കാട്ടുപന്നി ആക്രമണം. മലപ്പുറം ജില്ലയില്‍ ചങ്ങരംകുളത്താണ് രണ്ടിടങ്ങളിലായി കാട്ടുപന്നി ആക്രമണമുണ്ടായത്. സഹോദരങ്ങളായ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. വളാഞ്ചേരി കഞ്ഞിപ്പുര ടൗണിലും എടയൂരിലുമാണ് ഇന്ന് രാവിലെ ആക്രമണമുണ്ടായത്.

കഞ്ഞിപ്പുരയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആയിഷ റെന്ന (നാല്), സഹോദരന്‍ ശാമില്‍ (16) എന്നിവരെയാണ് പന്നി ആക്രമിച്ചത്. തെരുവില്‍ നിര്‍ത്തിയിട്ട ആറോളം വാഹനങ്ങളും പന്നിയുടെ ആക്രമണത്തില്‍ തകര്‍ന്നു.

എടയൂരില്‍ വഴിയാത്രക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രദേശവാസികളായ ഹരിദാസ്, ബീന, നിര്‍മല എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലപ്പുഴയിലെ വള്ളികുന്നത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ടോടെയായിരുന്നു സംഭവം. കളത്തില്‍ പുത്തന്‍വീട് കരുണാകരന്‍, കളത്തില്‍ വടക്കേത് അശോകന്‍, കളത്തില്‍ ഉദയന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.