Connect with us

Kerala

വെഞ്ഞാറമൂട് ആംബുലന്‍സ് അപകടം; ചികിത്സയിലായിരുന്ന നാല് വയസുകാരിയും മരിച്ചു

അപകടത്തില്‍ കുട്ടിയുടെ പിതാവും മരിച്ചിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | വെഞ്ഞാറമൂട് ആംബുലന്‍സ് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരിയും മരിച്ചു. അപകടത്തില്‍ നേരത്തെ മരണപ്പെട്ട പിരപ്പന്‍കോട് സ്വദേശി ഷിബു (35)വിന്റെ മകള്‍ അലംകൃതയാണ് മരിച്ചത്.

ശനിയാഴ്ച രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ആംബുലന്‍സ് നിര്‍ത്തിയിട്ട ബൈക്കിലിടിക്കുകയായിരുന്നു. ഷിബുവും മകളും ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് ആംബുലന്‍സ് ഇടിച്ചത്. ഇടുക്കിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിവരികയായിരുന്ന ആംബുലന്‍സാണ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചത്.

ആംബുലന്‍സ് ഓടിച്ചിരുന്നത് പുരുഷ നഴ്സായ അമല്‍ (22) ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഡ്രൈവറായ വിനീതും നഴ്സായ അമലുമാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ഇടുക്കിയില്‍ നിന്ന് തിരികെ വരുന്നതിനിടെ ഡ്രൈവര്‍ ക്ഷീണിതനായതോടെ നഴ്സിനെ വാഹനം ഓടിക്കാന്‍ ഏല്‍പ്പിച്ചെന്നാണ് കരുതുന്നത്. വിനീതും അമലും വെഞ്ഞാറമൂട് പോലീസിന്റെ കസ്റ്റഡിയിലാണ്.