Connect with us

National

രാജ്യത്തെ 21 സർവകലാശാലകൾ വ്യാജമെന്ന് യു ജി സി; പട്ടികയിൽ കേരളത്തിലെ ഒരു സർവകലാശാലയും

ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകളുള്ളത് ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ

Published

|

Last Updated

ന്യൂഡൽഹി | രാജ്യത്ത് പ്രവർത്തിക്കുന്ന വ്യാജ യൂണിവേഴ്സിറ്റികളുടെ പട്ടിക പുറത്തുവിട്ട് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷൻ. കേരളത്തിലെ ഒരു സ്ഥാപനമടക്കം 21 സ്ഥാപനങ്ങളെയാണ് യുജിസി വ്യാജമെന്ന് പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകളുള്ളത് ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ്. ഡൽഹിയിൽ എട്ടും ഉത്തർപ്രദേശിൽ നാലും സർവകലാശാലകളാണ് വ്യാജമെന്ന് കണ്ടെത്തിയത്. കേരളത്തിലെ സെന്റ് ജോൺസ് യൂണിവേഴ്സിറ്റിയാണ് വ്യാജന്മാരുടെ പട്ടിയിൽ ഇടംപിടിച്ചത്.

ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് പബ്ലിക് ആന്റ് ഫിസിക്കൽ ഹെൽത്ത് സയൻസസ്, ദാര്യഗഞ്ച് കൊമേഴ്സ്യൽ യൂണിവേഴ്സിറ്റി ലിമിറ്റഡ്, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി, വൊക്കേഷണൽ യൂണിവേഴ്സിറ്റി, എഡിആർ-സെൻട്രിക് ജുഡീഷ്യൽ യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ‍്യൂഷൻ ഓഫ് സയൻസ് ആന്റ് എഞ്ചിനീയറിംഗ്, വിശ്വകർമ ഓപ്പൺ യൂണിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്മെന്റ്, ആധ്യാത്മിക് വിശ്വ വിദ്യാലയ എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ടത്.

ഉത്തർപ്രദേശിൽ പ്രവർത്തിക്കുന്ന ഗാന്ധി ഹിന്ദി വിദ്യാപീഠ്, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലകസ് ഹോമിയോപ്പതി, നേതാജി സുഭാഷ് ചന്ദ്ര ബോസ് യൂണിവേഴ്സിറ്റി, ഭാരതീയ ശിക്ഷാ പരിഷത് എന്നിവയും വ്യാജന്മാരുടെ പട്ടികയിലുണ്ട്.

കർണാടകയിലെ ബഡാഗാൻവി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്സിറ്റി എഡ്യുക്കേഷൻ സൊസൈറ്റി, മഹാരാഷ്ട്രയിലെ രാജ അറബിക് യൂണിവേഴ്സിറ്റി, പശ്ചിമ ബംഗാളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ, ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആന്റ് റിസർച്ച്, ഒഡീഷയിലെ നവഭാരത് ശിക്ഷാ പരിഷത്, നോർത്ത് ഒഡീഷ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ആന്റ് ടെക്നോളജി, പുതുച്ചേരിയിലെ ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷൻ, ആന്ധ്രാപ്രദേശിലെ ക്രൈസ്റ്റ് ന്യൂ ടെസ്റ്റാമെന്റ് കൽപ്പിത സർവകലാശാല എന്നിവയാണ് മറ്റു വ്യാജ യൂണിവേഴ്സിറ്റികൾ.

പട്ടികയിലുള്ള സർവകലാശാലകൾക്ക് ഒരു തരത്തിലുള്ള ബിരുദവും നൽകാൻ അനുമതി ഇല്ലെന്ന് യുജിസി വ്യക്തമാക്കി.

Latest